ജോർഡന് താഴ്വര പിടിച്ചെടുക്കുമെന്ന പ്രഖ്യാപനം
text_fieldsജിദ്ദ: തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്നാൽ ഒരാഴ്ചക്കകം ജോർഡൻ താഴ്വരയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന ഇസ്രായേല്‍ പ്രധാനമ ന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ശക്തമായ തീരുമാനമെടുക്കാൻ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മ (ഒ.െഎ.സി) ജിദ്ദയിൽ അടിയന്തര യോഗം ചേര്‍ന്നു. അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് സൗദി നേതൃത്വത്തിൽ വിളിച്ചുകൂട്ടിയത്. ഇസ്രായേലിനെതിരായ നിലപാട് കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോർഡൻ താഴ്വരയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രായേലിലേക്കു ചേര്‍ക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിെൻറ പ്രഖ്യാപനം.
ഇതിനെതിരായാണ് ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയുടെ അടിയന്തര ഉച്ചകോടി സൗദി വിളിച്ചത്. 65,000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രായേല്‍ അധിനിവേശം നടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തില്‍ നമ്മളൊന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രി റിആദ് അല്ഡ മാലികി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും താല്പര്യങ്ങളുമാണ് പരിഗണിക്കേണ്ടതെന്നും അതിന് സമ്മർദവും നീതിപരമായ നീക്കവുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നേരേത്ത ചില രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാന ചര്‍ച്ചാശ്രമങ്ങള്‍ നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇസ്രായേലിനെതിരായ നിലപാട് യോഗം പുനഃപരിശോധിച്ചു. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ ധാരണകള്‍ ഭരണനേതൃത്വങ്ങൾക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.