സൗദി പൗരന്മാരെ തിരിച്ചെത്തിക്കൽ: ജകാർത്തയിൽനിന്ന് ആദ്യ വിമാനം റിയാദിലെത്തി
text_fieldsജിദ്ദ: കോവിഡ്-19 മൂലമുണ്ടായ ആഗോള യാത്രാനിയന്ത്രണങ്ങൾ കാരണം വിദേശങ്ങളിൽ കുടുങ്ങിപ ്പോയ സൗദി പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്ന നടപടികൾ ആരംഭിച്ചു. ഇന്തോനേഷ ്യയിലെ ജകാർത്തയിൽനിന്നും 250 സ്വദേശി പൗരന്മാരെയും വഹിച്ചുള്ള ആദ്യ സൗദി എയർലൈൻസ് വി മാനം വെള്ളിയാഴ്ച രാവിലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്ത ി. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും ഒരുക്കി സൗദി വിദേശ, ആരോഗ്യ മന്ത്രാലയങ്ങളിലെയും ഏവിയേഷൻ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്തോനേഷ്യയിലെ സൗദി അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും ജകാർത്തയിൽ ഇവരെ യാത്രയയക്കാനുണ്ടായിരുന്നു.
സൗദിയിലെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളായ റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം എന്നിവിടങ്ങളിൽ വിദേശത്തുനിന്നെത്തുന്ന സ്വദേശികളെ സ്വീകരിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അറിയിച്ചു.
സൗദി അറേബ്യൻ എയർലൈൻസ് വഴിയായിരിക്കും പൗരന്മാരെ സൗദിയിലെത്തിക്കുക. വിദേശരാജ്യങ്ങളിലെ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടും ഇതിനായുള്ള നടപടികൾ ഒരുക്കിയിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശപ്രകാരം ഇതിനായി നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശപ്രകാരം ആദ്യഘട്ടത്തിൽ ജകാർത്ത, വാഷിങ്ടൺ, ക്വാലാലംപൂർ, മൊറീഷ്യസ്, ലണ്ടൻ, മനില, കൊളംബോ, ന്യൂയോർക്, മാലദ്വീപ്, മസ്കത്ത് എന്നിങ്ങനെ 10 വിദേശ വിമാനത്താവളങ്ങളിൽനിന്നാണ് വിമാനസർവിസുകൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ആവശ്യാനുസരണം മറ്റു വിമാനത്താവളങ്ങളിൽനിന്നും സർവിസുകൾ ഏർപ്പെടുത്തും.
വിദേശ വിമാനത്താവളങ്ങളിൽനിന്നും പുറപ്പെടുന്നത് മുതൽ സൗദിയിലെ വിമാനത്താവളത്തിൽ ഇറങ്ങി പുറത്തേക്കു വരുന്നതുവരെ 12 ഘട്ടങ്ങളിലൂടെ യാത്രക്കാർ കോവിഡ്-19 ബാധിക്കുന്നതിനെതിരെയുള്ള മുൻകരുതലുകൾക്കും പരിശോധനകൾക്കും വിധേയരാവേണ്ടതുണ്ട്. നേരത്തേ ബഹ്റൈനിൽനിന്നും കിങ് ഫഹദ് കോസ്വേയിലൂടെ ബസ് മാർഗവും നിരവധി പൗരന്മാരെ സൗദിയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.