Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപരിശോധന...

പരിശോധന തുടരുന്നു: കഴിഞ്ഞയാഴ്ച പിടിയിലായത് 14,000ത്തോളം നിയമലംഘകർ

text_fields
bookmark_border
പരിശോധന തുടരുന്നു:  കഴിഞ്ഞയാഴ്ച പിടിയിലായത് 14,000ത്തോളം നിയമലംഘകർ
cancel

ജിദ്ദ: സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന ആഭ്യന്തരമന്ത്രാലയം കർശനമായി തുടരുകയാണ്. കഴിഞ്ഞയാഴ്ച സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തി‍ന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് 14,600 ഓളം പേരെയാണ് പിടികൂടിയത്. അറസ്റ്റിലായവരിൽ 8000 താമസ നിയമ ലംഘകരും 4700 അതിർത്തി സുരക്ഷാചട്ട ലംഘകരും 1942 ലേറെ തൊഴിൽനിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 428 പേർ അറസ്റ്റിലായി.

ഇവരിൽ 40 ശതമാനം യമൻ പൗരന്മാരും 55 ശതമാനം ഇത്യോപ്യക്കാരും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 86 പേർ രാജ്യത്തി‍ന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 12 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

ഇവരിൽ 88,000ത്തിലധികം പുരുഷന്മാരും 11,000ത്തിലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 87,000ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. 8000ത്തിലധികം പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2949 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്.

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽനിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigations
News Summary - Investigations continue: About 14,000 offenders were arrested last week
Next Story