Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വഗ്രോഗ...

ത്വഗ്രോഗ വിദഗ്ധൻ തസ്ലീം ആരിഫിന് അന്താരാഷ്ട്ര പുരസ്കാരം

text_fields
bookmark_border
ത്വഗ്രോഗ വിദഗ്ധൻ തസ്ലീം ആരിഫിന് അന്താരാഷ്ട്ര പുരസ്കാരം
cancel
camera_alt

ഡോ. തസ്ലീം ആരിഫ്  ഇംറിച്ച് സർക്കാനി നോൺ-യൂറോപ്യൻ മെമ്മോറിയൽ സ്കോളർഷിപ് അവാർഡ് സ്വീകരിക്കുന്നു

ദമ്മാം: സൗദിയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ഡോക്ടർക്ക് അന്താരാഷ്ട്ര പുരസ്കാരം. ദാറസ്സിഹ മെഡിക്കൽ സെന്‍ററിലെ ത്വഗ്രോഗ വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോ. തസ്ലീം ആരിഫ് ആണ് ഈ അപൂർവ ബഹുമതിക്ക് അർഹനായത്. ത്വഗ്രോഗ ചികിത്സയിൽ മികച്ച സംഭാവനകൾ നൽകുന്ന 40 വയസിന് താഴെയുള്ള യുവപ്രതിഭകൾക്ക് നൽകുന്ന ‘ഇംറിച്ച് സർക്കാനി നോൺ-യൂറോപ്യൻ മെമ്മോറിയൽ സ്കോളർഷിപ്’ അവാർഡിനാണ് ഇദ്ദേഹം അർഹനായത്.

കഴിഞ്ഞയാഴ്ച ജർമനിയിലെ ബർലിനിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഡെർമറ്റോളജി കോൺഫറൻസുകളിലൊന്നായ ‘യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനീറോളജി’ (ഇ.എ.ഡി.വി) കോൺഗ്രസാണ് ഡോ. തസ്ലീമിനെ അവാർഡിനായി തിരഞ്ഞെടുത്ത്. 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള 15,000-ലധികം ത്വഗ്രോഗ വിദഗ്ധരാണ് കോൺഗ്രസിൽ പങ്കെടുത്തത്.

180 അക്കാദമിക് സെഷനുകളിലായി 600 പ്രഭാഷകർ പങ്കെടുത്തു. യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള 12 യുവ (40 വയസ്സിന് താഴെയുള്ള) ഡെർമറ്റോളജിസ്റ്റുകൾക്കാണ് പ്രതിവർഷം ഈ അവാർഡ് നൽകുന്നത്. ത്വഗ്രോഗ ചികിത്സാമേഖലയിൽ നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് അർഹരായവരെ കണ്ടെത്തുന്നത്. മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനങ്ങളുടെ എണ്ണം, ദേശീയ അന്തർദേശീയ പുസ്തകങ്ങളിലെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ അല്ലെങ്കിൽ പുസ്തകങ്ങളിലെ അധ്യായങ്ങളുടെ എണ്ണം, ദേശീയ അന്തർദേശീയ സമ്മേളനങ്ങളിലെ ശാസ്ത്ര പ്രബന്ധാവതരണങ്ങളുടെ എണ്ണം, ശാസ്ത്ര ഗവേഷണങ്ങളുടെ എണ്ണം എന്നിവ ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾ അവാർഡിനായി പരിഗണിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നൊഴികെയുള്ള 12 പേരെയാണ് ഓരോ വർഷവും അവാർഡിനായി പരിഗണിക്കുന്നത്.

ത്വഗ്രോഗ ചികിത്സാമേഖലയിൽ നിരവധി അതിപ്രധാന നേട്ടങ്ങൾ കൈവരിക്കാൻ ഡോ. തസ്ലീമിന് കഴിഞ്ഞിട്ടുണ്ട്. നിരവധി പുസ്തക അധ്യായങ്ങൾ ഉൾപ്പെടെ 140-ലധികം അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്‍റേതായുണ്ട്. ത്വക്കിന് പുറത്തുള്ള പാടുകളുടെ ആഴവും പരപ്പും കണ്ടെത്തുന്നതിന് അദ്ദേഹം കണ്ടുപിടിച്ച വിദ്യ അദ്ദേഹത്തിന്‍റെ പേരിൽ തന്നെ അറിയപ്പെടുന്നു. ‘തസ്‍ലിമിം വാട്ടർ ജെറ്റ് അടയാളം’ ഈ ചികിത്സാമേഖലയിൽ ഏറെ സഹായകരമായ കണ്ടുപിടിത്തമായിരുന്നു. വിറ്റിലിഗോ ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഗ്രാഫ്റ്റിന്‍റെ വിസ്തീർണം അളക്കുന്നതിനുള്ള ഒരു നൂതന സാങ്കേതികവിദ്യയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

ശ്രീനഗറിലെ സൗര സ്വദേശിയായ അദ്ദേഹം ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്‌കിംസ്) നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്.

സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് ഡെർമറ്റോളജി, എസ്.ടി.ഡി, ലെപ്രസി എന്നിവയിൽ എം.ഡി ബിരുദം നേടി. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ (എ.എം.യു) ഡെർമറ്റോളജി ജെ.എൻ.എം.സി വിഭാഗത്തിൽ അസി.പ്രഫസറായി ജോലി ചെയ്തു. ത്വഗ്രോഗ വിഭാഗത്തിലെ ദേശീയ അവാർഡായ ഐ.എ.ഡി.വി.എല്ലിന്‍റെ ഡോ. എസ്. പ്രേമലത അവാർഡ് 2016ൽ നേടി.

മെലാസ്മ സ്‌കോറിങ് സിസ്റ്റമായ മെലാസ്മ സെവെരിറ്റി ഇൻഡക്‌സിനെ (എം.എസ്‌.ഐ) കുറിച്ച് അദ്ദേഹം എഴുതിയ ലേഖനം അന്താരാഷ്ട്ര തലത്തിൽ ചർച്ചചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

ഐ.എ.എസ്.ആർ അംഗീകരിച്ച ഡെർമറ്റോളജിയിൽ (സിറോഡെർമ) ലോക ചാമ്പ്യൻ-2019 കിരീടം നേടിയിട്ടുണ്ട്. സിറോഡെർമയെക്കുറിച്ചുള്ള 25-ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങൾ സ്വന്തമായിട്ടുണ്ട്. ‘സിസ്റ്റമിക് സിറോസിസിലും മോർഫിയയിലും അന്നനാളത്തിന്‍റെ പങ്കാളിത്തം’ എന്ന ഗവേഷണ പ്രബന്ധം അന്താരാഷ്ട്ര ജേണൽ പ്രസിദ്ധീകരിക്കുകയും ലോക പ്രശസ്തരായ പ്രതിഭകളുടെ അംഗീകാരത്തിന് പാത്രമാവുകയും ചെയ്തിട്ടുണ്ട്.

കക്ഷീയ ഹൈപ്പർഹൈഡ്രോസിസിനുള്ള ബോട്ടോക്സ് നൽകുന്നതിനുള്ള ഒരു നൂതന സാങ്കേതികവിദ്യയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ത്വഗ്രോഗ വിദഗ്ധരുടെ നിരവധി ആഗോള കൂട്ടായ്മകളിലെ സ്ഥിരാംഗമാണ്. 15-ലധികം മികച്ച ഇംപാക്ട് ഡെർമറ്റോളജി ജേണലുകളുടെ അവലോകകനായി സേവനമനുഷ്ഠിക്കുന്നു. 25-ലധികം മെഡിക്കൽ ജേണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

ബെന്തം സയൻസ് പബ്ലിഷേഴ്‌സിന്‍റെ വരാനിരിക്കുന്ന ‘മോർഫിയയും അനുബന്ധ വൈകല്യങ്ങളും’ എന്ന പുസ്തകത്തിന്‍റെ എഡിറ്റർ-ഇൻ-ചീഫാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International AwardDermatologistDarassiha Medical CenterTasleem Arif
News Summary - International Award for Dermatologist Tasleem Arif
Next Story