ഇന്ത്യ-സൗദി സുഹൃദ്, വ്യാപാര ബന്ധം ശക്തമായി –അംബാസഡർ
text_fieldsജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശനത്തിലൂടെ കാലങ്ങളായി തുടരുന്ന സൗദി, ഇന്ത്യ^സൗഹൃ ദ, വയാപാര ബന്ധം ശക്തിപ്പെടുത്താനായെന്ന് ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് അൽസാത്വിഅ് പറഞ്ഞു. സൗഹൃദം കൂടുത ൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കിരീടാവകാശിയുടെ സന്ദർശനം ഇടയാക്കും. ഇരുരാജ്യങ്ങൾക്കിടയിൽ പല മേഖലകളിലും സഹ കരണ കരാറുകളിലൊപ്പു വെക്കാൻ സാധിച്ചു. ഉൗർജം, വാണിജ്യം, നിക്ഷേപം എന്നിവക്ക് പുറമെ സുരക്ഷ, ഭീകര നിർമാർജനം, ദേശീയ അന്തർദേശീയ തലങ്ങളിൽ സ്ഥിരതയും സമാധാനവുമുണ്ടാക്കാവനാവശ്യമായ സഹകരണം എന്നിവ ഇതിലുൾപ്പെടും. ഇന്ത്യ സൗദിയുടെ നാലാമത്തെ ബിസിനസ് പങ്കാളിയാണ്.
ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധങ്ങൾ നേരത്തെ വളർന്നു വികസിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെ ഭരണാധികാരികളുടെ സന്ദർശനം ഇതിന് ആക്കം കൂട്ടിയതാ യും സൗദി അംബാസഡർ പറഞ്ഞു. സൗദിയും ഇന്ത്യയുമായുള്ള ബന്ധങ്ങൾ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മേഖലയിലും ലോകത്തും ഇരുരാജ്യങ്ങൾക്ക് സാമ്പത്തിക വളർച്ചാ രംഗത്തെ പങ്ക് വളരെ മികച്ചതാണ്.
ഇരുരാജ്യങ്ങളും സാമ്പത്തിക വികസനത്തിനായി വലിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്.
കച്ചവട, നിക്ഷേപ അവസരങ്ങളുണ്ടാക്കാനും സാേങ്കതിക വിദ്യകളുടെ കൈമാറ്റത്തിനും ഇത് ഇടയാക്കും. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ. ജനസംഖ്യയിൽ 15ശതമാനം മുസ്ലിംകളാണ്.ഇരുരാജ്യങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന മേഖലയാണ് ഹജ്ജും ഉംറയും. അതോടൊപ്പം 30 ലക്ഷത്തിലധികം ഇന്ത്യക്കാർ സൗദിയിലുണ്ടെന്നും സൗദി അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.