ഓപറേഷൻ സിന്ദൂർ: സൗദിയിലേക്ക് അസദുദ്ദീൻ ഉവൈസി അടക്കം എട്ടുപേർ, ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡ നയിക്കും; 27ന് സൗദിയിൽ എത്തും
text_fieldsറിയാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ഈ മാസം 27-ന് സൗദി അറേബ്യയിലെത്തും. അടുത്ത ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടുപേരടങ്ങുന്ന സംഘം റിയാദിലെത്തുന്നത്.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.
നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ഈ മാസം 23-ന് ബഹ്‌റൈനിലാണ് സംഘം ആദ്യെമത്തുന്നത്. 25-ന് കുവൈത്തിലേക്ക് പോകും. അവിടെനിന്നാണ് 27-ന് രാത്രി സൗദിയിലെത്തുന്നത്. 30-ന് സംഘം അൾജീരിയയിലേക്ക് പോകും. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കലാണ് ദൗത്യം.
റിയാദിൽ 28, 29 തീയതികളിൽ സൗദിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. ഇത് പൂർത്തീകരിച്ച് പിറ്റേന്ന് അൽജീരിയയിലേക്ക് പുറപ്പെടും.
മറ്റുപ്രതിനിധി സംഘങ്ങളും സന്ദർശിക്കുന്ന രാജ്യങ്ങളും:
രാജ്യങ്ങൾ: യു.കെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂനിയൻ, ഇറ്റലി, ഡെന്മാർക്.
ഗ്രൂപ്പ് 2
ലീഡർ: രവിശങ്കർ പ്രസാദ് (ബി.ജെ.പി)
അംഗങ്ങൾ: ദഗ്ഗുബട്ടി പുരന്ദേശ്വരി (ടി.ഡി.പി), പ്രിയങ്ക ചതുർവേദി (ശിവസേന യു.ബി.ടി), ഗുലാം അലി (നോമിനേറ്റഡ്), അമർ സിങ് (കോൺഗ്രസ്), സമിക് ഭട്ടാചാര്യ (ബി.ജെ.പി), എം.ജെ. അക്‌ബർ, പങ്കജ് ശരൺ.
ഗ്രൂപ്പ് 3
രാജ്യങ്ങൾ: ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ.
ലീഡർ: സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു).
അംഗങ്ങൾ: അപരാജിത സാരംഗി ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി (ബി.ജെ.പി), യൂസുഫ് പഠാൻ (തൃണമൂൽ കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സി.പി.എം), സൽമാൻ ഖുർഷിദ് (കോൺഗ്രസ്), മോഹൻ കുമാർ.
ഗ്രൂപ്പ് 4
രാജ്യങ്ങൾ: യു.എ.ഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ.
ലീഡർ: ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന)
അംഗങ്ങൾ: ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, മനൻ കുമാർ മിശ്ര (ബി.ജെ.പി), ഇ.ടി. മുഹമ്മദ് ബഷീർ (ഐ.യു.എം.എൽ), സസ്മിത് പത്ര (ബി.ജെ.ഡി), എസ്.എസ്. അലുവാലിയ, സുജൻ ചിനോയ്.
ഗ്രൂപ്പ് 5
രാജ്യങ്ങൾ: യു.എസ്.എ, പാനമ, ഗിനി, ബ്രസീൽ, കൊളംബിയ.
ലീഡർ: ശശി തരൂർ (കോൺഗ്രസ്).
അംഗങ്ങൾ: ഷംഭവി (എൽ.ജെ.പി രാം വിലാസ്), സർഫ്രാസ് അഹ്മദ് (ജെ.എം.എം), ജി.എം. ഹരീഷ് ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാഠി, ബുവനേശ്വർ കലിത (ബി.ജെ.പി), മിലിന്ദ് മുർളി (ശിവസേന), തരൺജിത് സിങ്, തേജസ്വി സൂര്യ.
ഗ്രൂപ്പ് 6
രാജ്യങ്ങൾ: സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്‌വിയ, റഷ്യ.
ലീഡർ: കനിമൊഴി (ഡി.എം.കെ).
അംഗങ്ങൾ: രാജീവ് റായ് (എസ്.പി), അൽതാഫ് അഹ്‌മദ് (എൻ.സി), ബ്രിജേഷ് ചൗധ (ബി.ജെ.പി), പ്രേംചന്ദ് ഗുപ്ത (ആർ.ജെ.ഡി), അശോക് കുമാർ മിത്തൽ (എ.എ.പി), മഞ്ജീവ് എസ്. പുരി, ജാവേദ് അഷ്‌റഫ്.
ഗ്രൂപ്പ് 7
രാജ്യങ്ങൾ: ഈജിപ്ത്, ഖത്തർ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക.
ലീഡർ: സുപ്രിയ സുലെ (എൻ.സി.പി എസ്.സി.പി)
അംഗങ്ങൾ: രാജീവ് പ്രതാപ് റൂഡി (ബി.ജെ.പി), വിക്രം ജിത് സിങ്(എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവു ശ്രീ കൃഷ്ണ ദേവരായലു (ടി.ഡി.പി), ആനന്ദ് ശർമ, വി. മുരളീധരൻ, സയ്യിദ് അക്ബറുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

