ലേബർ ഓഫിസറും സാമൂഹിക പ്രവർത്തകനും ഇടപെട്ടു; രണ്ട് ഇന്ത്യക്കാർ നാടണഞ്ഞു
text_fieldsജുബൈൽ: ലേബർ ഓഫിസറും സാമൂഹിക പ്രവർത്തകനും ഇടപെട്ടതിനെ തുടർന്ന് മുടങ്ങിയ ശമ്പ ളവും എക്സിറ്റും കിട്ടിയ രണ്ടു ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. ഹംസാബാദ് സ്വദേശി യാസി ർഖാൻ, ഹൈദരാബാദ് സ്വദേശി ശൈഖ് ഫായിസ് എന്നിവരാണ് നാടണഞ്ഞത്. സ്പോൺസർക്കൊപ്പം നാലുകൊല്ലമായി ജോലിചെയ്തുവരുകയായിരുന്നു യാസിർഖാൻ. മികച്ച കാർ മെക്കാനിക് ആയിരുന്ന ഇയാൾ പലതവണ ആവശ്യപ്പെട്ടിട്ടും നാട്ടിൽ പോകുന്നതിന് അനുവാദം ലഭിച്ചില്ല. നാലു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ യാസിർഖാൻ റിയാദ് എംബസിയെ സമീപിച്ചു. അവിടെനിന്നു നിർദേശിച്ചതനുസരിച്ച് കേസിൽ ഇടപെട്ട സാമൂഹികപ്രവർത്തകൻ അഹമ്മദ് യാസീൻ ലേബർ ഓഫിസിൽ പരാതി നൽകിച്ചു.
ലേബർ ഓഫിസർ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്പോൺസർ എത്തി ശമ്പള കുടിശ്ശികയും വിമാന ടിക്കറ്റും നൽകി. അവധി കഴിഞ്ഞു വരുമ്പോൾ പുതുക്കിയ കരാറിൽ മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലിയും വാഗ്ദാനം ചെയ്തു. ശമ്പള കുടിശ്ശിക ലഭിക്കാൻ ജുബൈൽ ലേബർ ഓഫിസിൽ പരാതിയുമായി നിരവധി തവണ കയറി ഇറങ്ങിയെങ്കിലും സ്പോൺസർ വരാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ശൈഖ് ഫായിസിെൻറ കേസ് നീണ്ടു നീണ്ടു പോയി. ജുബൈൽ വി.എഫ്.എസ് ഓഫിസിൽനിന്ന് അറിയിച്ചതനുസരിച്ച് ഇയാൾക്കുവേണ്ടി എംബസിയിൽനിന്നു അനുമതിപത്രം വാങ്ങി അഹമ്മദ് യാസീൻതന്നെ തുടർനടപടികൾക്ക് മുന്നിട്ട് ഇറങ്ങുകയായിരുന്നു. നാലാം പ്രാവശ്യം ലേബർ ഓഫിസർക്കു മുന്നിൽ ഹാജരായ സ്പോൺസർ ശമ്പളം തീർത്തുനൽകുകയും എക്സിറ്റും ടിക്കറ്റും നൽകി ഫായിസിനെ നാട്ടിൽ അയക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.