Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയിൽ പ്രാർത്ഥന നിർഭരമായി ഇന്ത്യൻ തീർത്ഥാടകർ

text_fields
bookmark_border
മികച്ച സൗകര്യങ്ങളുമായി ഹജ്ജ് മിഷൻ
മദീനയിൽ പ്രാർത്ഥന നിർഭരമായി ഇന്ത്യൻ തീർത്ഥാടകർ
cancel
camera_alt

മദീനയിലെത്തിയ ഇന്ത്യൻ ഹജ്ജ് തീർഥാടകർ

മദീന: ഹജ്ജ് കർമത്തിനായി മദീനയിലെത്തിയ ഇന്ത്യൻ തീർത്ഥാടകർ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) സന്ദർശനവും പ്രാർത്ഥനകളും തുടരുന്നു. അഞ്ചുനേരത്തെ നമസ്കാരത്തിന് പുറമെ, പ്രവാചകെൻറ ഖബറിടം സന്ദർശിക്കാനും പുണ്യമായ റൗള ശരീഫിൽ പ്രാർത്ഥനകൾ നിർവഹിക്കാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ശനിയാഴ്ച ഇന്ത്യയിൽനിന്ന് ആരംഭിച്ച തീർത്ഥാടകരുടെ വരവ് ഞായറാഴ്ചയും സജീവമായി തുടർന്നു. ആദ്യ ദിനം 10 വിമാനങ്ങളിലായി നാലായിരത്തോളം ഹാജിമാരാണ് പ്രവാചക നഗരിയിൽ എത്തിയത്. ഞായറാഴ്ച ഒമ്പത് വിമാനങ്ങളിലായി 3,600 പേർ കൂടി മദീനയിലെത്തി. തിങ്കളാഴ്ച 12 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുഹാവത്തി, ശ്രീനഗർ, വിജയവാഡ, ജയ്പൂർ എന്നീ ഏഴ് എംബാർക്കേഷൻ പോയിൻറുകളിൽ നിന്നുള്ള ഹാജിമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

വിമാനത്താവളത്തിൽ എത്തുന്ന തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കുന്നുണ്ട്. ഇവിടെ നിന്നും ഹജ്ജ് സർവീസ് കമ്പനിയുടെ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിലേക്ക് മാറ്റുന്നത്. തീർത്ഥാടകരുടെ ലഗേജുകൾ പ്രത്യേക ട്രക്കുകൾ വഴി നേരിട്ട് റൂമുകളിൽ എത്തിച്ചു നൽകുന്നു. ഹാജിമാർക്ക് ആവശ്യമായ ‘നുസ്ക്’ കാർഡുകൾ നാട്ടിൽ വെച്ചുതന്നെ വിതരണം ചെയ്തതിനാൽ തുടർ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുന്നുണ്ട്.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മദീനയിലെ ‘മർക്കസിയ’ ഏരിയയിലാണ് ഇന്ത്യൻ ഹാജിമാർക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഹറമിനോട് ഏറ്റവും അടുത്തുള്ള ഹോട്ടലുകളായതിനാൽ തീർത്ഥാടകർക്ക് വളരെ വേഗത്തിൽ പള്ളിയിലെത്തി പ്രാർത്ഥനകളിൽ പങ്കെടുക്കാം. മദീനയിലെ എട്ടുദിവസത്തെ താമസത്തിനിടെ നഗരത്തിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും. എട്ടുദിവസത്തിന് ശേഷം ബസ് മാർഗം മക്കയിലേക്ക് തിരിക്കുന്ന ഇവർ ഹജ്ജ് പൂർത്തിയാക്കി ജിദ്ദ വഴിയായിരിക്കും നാട്ടിലേക്ക് മടങ്ങുക.

സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലുള്ള തീർത്ഥാടകരുടെ വരവും തുടരുകയാണ്. ജിദ്ദ വഴി എത്തുന്ന വിവിധ സംഘങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി എത്തിയ മലയാളി തീർത്ഥാടകർ ഉംറ നിർവഹിച്ചു. നിലവിൽ മക്കയിലുള്ള ഇവർ ദുൽഖഅദ് അവസാനത്തോടെ മദീന സന്ദർശനത്തിനായി പുറപ്പെടും. ഹജ്ജിന് തൊട്ടുമുമ്പ് മക്കയിൽ തിരിച്ചെത്തുന്ന ഇവർ ജിദ്ദ വിമാനത്താവളം വഴിയാണ് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.


‘നുസ്ക്’ കാർഡും ഇഹ്‌റാമും സംബന്ധിച്ച് പ്രത്യേക അറിയിപ്പ് ; ഹജ്ജ് തീർഥാടകർക്ക് ജാഗ്രത നിർദേശങ്ങളുമായി മന്ത്രാലയം

മക്ക: ഹജ്ജ് തീർഥാടകരുടെ വരവ് സജീവമായതോടെ, യാത്ര സുരക്ഷിതവും നടപടിക്രമങ്ങൾ വേഗത്തിലുമാക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധനകൾ മുതൽ മക്കയിലേക്കുള്ള പ്രവേശനം വരെയുള്ള കാര്യങ്ങളിൽ തീർഥാടകർ പാലിക്കേണ്ട നിബന്ധനകളാണ് മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്. തീർഥാടകർ തങ്ങളുടെ വിമാന ഷെഡ്യൂളുകൾ കൃത്യമായി പാലിക്കണം. പാസ്‌പോർട്ട്, ഹജ്ജ് വിസ തുടങ്ങിയ യാത്രാ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്. ലഗേജുകൾ പരിശോധിച്ചു നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ, ഔദ്യോഗിക സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ‘നുസ്ക്’ കാർഡ് കൈപ്പറ്റേണ്ടത് അനിവാര്യമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

സൗദി കസ്റ്റംസ് ചട്ടങ്ങൾ കർശനമായി പാലിക്കണം. നിരോധിത വസ്തുക്കൾ കൈവശം വെക്കരുത്. വലിയ തുകയോ വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തണം. സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ കുറിപ്പടിയും മെഡിക്കൽ റിപ്പോർട്ടുകളും കൈവശം കരുതുകയും കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയും വേണം. വിമാനമാർഗം നേരിട്ട് മക്കയിലേക്ക് എത്തുന്നവർ വിമാനം കയറുന്നതിന് മുൻപ് തന്നെ ഇഹ്‌റാം വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. വിമാനത്തിനുള്ളിൽ മിഖാത്ത് എത്താറാകുമ്പോൾ നൽകുന്ന അറിയിപ്പ് ശ്രദ്ധിച്ചു ഇഹ്റാമിൽ പ്രവേശിച്ച് ‘തൽബിയത്’ ചൊല്ലി തുടങ്ങേണ്ടതാണ്. പുണ്യനഗരത്തിലേക്കെത്തുന്ന വിശ്വാസികളുടെ യാത്ര സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ ക്രമീകരണങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian pilgrims in Madina engaged in solemn prayer
Next Story