Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് കാലത്ത്...

കോവിഡ് കാലത്ത് തുറമുഖ കണ്ടെയ്നറുകളുടെ എണ്ണത്തിൽ വർധന

text_fields
bookmark_border
കോവിഡ് കാലത്ത് തുറമുഖ കണ്ടെയ്നറുകളുടെ എണ്ണത്തിൽ വർധന
cancel

ജിദ്ദ: കോവിഡ് കാലത്ത് ആഗോളതലത്തിൽ തുറമുഖങ്ങളിൽ തകർച്ചയുണ്ടായിട്ടും സൗദിയിലെ തുറമുഖങ്ങളിൽ കണ്ടെയ്നറുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതായി ഗതാഗതമന്ത്രി എൻജിനീയർ സ്വാലിഹ് ബിൻ നാസിർ അൽജാസിർ പറഞ്ഞു. സൗദി ചാനലിലെ 'ഇൻ ദ പബ്ലിക്' എന്ന പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കണ്ടെയ്നറുകളുടെ എണ്ണം അഞ്ചു ശതമാനം വർധിച്ച് 86,33,773ൽ എത്തി. ട്രാൻസ്ഷിപ്മെൻറ് കണ്ടെയ്നറുകളുടെ എണ്ണത്തിലും 10.34 ശതമാനം വർധനയുണ്ടായി. കോപൈലറ്റ് ജോലി പൂർണമായി സ്വദേശിവത്കരിച്ചത് 2015 മുതലാണ്. സൽമാൻ രാജാവിെൻറ ഭരണകാലത്ത് സ്കോളർഷിപ് പദ്ധതിയിലൂടെ വിദ്യാഭ്യാസ മന്ത്രാലയവും സൗദി എയർലൈൻസും 3000 പൈലറ്റുമാരെ വിദേശത്തേക്ക് അയക്കാൻ ധാരണയായി. ഇന്നിപ്പോൾ സ്വദേശികളായ പൈലറ്റുമാരുടെ എണ്ണം 1500 ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് 60,000 പൗരന്മാരെ മാതൃരാജ്യത്തേക്ക് കൊണ്ടുവരാൻ ഗതാഗത സംവിധാനത്തിനു കഴിഞ്ഞു. നിരവധി യാത്രവിമാനങ്ങൾ ഉപയോഗിച്ച് 75 ദശലക്ഷം ടൺ ചരക്ക് കയറ്റിയയച്ചു. 23,000ത്തിലധികം രോഗികളെ ക്വാറൻറീൻ ആസ്ഥാനത്തുനിന്ന് പ്രധാന വിമാനത്താവളങ്ങളിലേക്ക് മാറ്റുന്നതിന് മേൽനോട്ടം വഹിച്ചു.

ഗതാഗതത്തിനും ലോജിസ്റ്റിക്സിനും പ്രത്യേക പദ്ധതികളുണ്ട്. ഗതാഗത മുന്നേറ്റത്തിന് കാരണമാകുന്ന നിരവധി ലക്ഷ്യങ്ങളും സംരംഭങ്ങളും ഇതിലുൾപ്പെടും. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനും വ്യക്തമായ പദ്ധതിയുമുണ്ട്.

ഗതാഗത മേഖലയിലെ പല തൊഴിലുകളും സമ്പൂർണ സ്വദേശിവത്കരണത്തിൽ എത്തിയിട്ടുണ്ട്. ഒാൺലൈൻ ടാക്സി മേഖലയിൽ 6161 വനിത ഡ്രൈവർമാർ ഉൾപ്പെടെ 84,700ലധികം ഡ്രൈവർമാർ ജോലി ചെയ്യുന്നു. റെൻറ് എ കാർ, എയർ ട്രാഫിക് കൺട്രോൾ, കോ പൈലറ്റ് മേഖലകളെല്ലാം സ്വദേശിവത്കരണം നടപ്പാക്കിയതിലുൾപ്പെടും.റെയിൽവേ മേഖലയും വികസന പാതയിലാണ്. കിരീടാവകാശി റെയിൽവേക്ക് വലിയ താൽപര്യം കാണിക്കുന്നുണ്ട്. ആ മേഖലയിൽ നിക്ഷേപത്തിന് വലിയ അവസരമുണ്ട്.

ഇന്നിപ്പോൾ രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് ശൃംഖലയുണ്ട്. റോഡുകളുടെ സുരക്ഷയും റിപ്പയറിങ്ങും വർധിപ്പിക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അപകടങ്ങളുടെ എണ്ണം 56 ശതമാനവും മരണങ്ങൾ 51 ശതമാനവും പരിക്കുകൾ 30 ശതമാനവും കുറക്കാൻ ഇതു കാരണമായതായും ഗതാഗത മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcontainer increase
Next Story