Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാഥയുടെ...

ഗാഥയുടെ നെഞ്ചിലുറങ്ങി ആരാധനയും മടങ്ങി, ഇനിയും വരാത്ത നിത്യതയിലേക്ക്

text_fields
bookmark_border
ഗാഥയുടെ നെഞ്ചിലുറങ്ങി ആരാധനയും മടങ്ങി, ഇനിയും വരാത്ത നിത്യതയിലേക്ക്
cancel
camera_alt

ഗാഥ

ദമ്മാം: നെഞ്ചുപൊള്ളിക്കുന്ന ഒാർമകൾ ബാക്കിവെച്ച് ഗാഥയും ആരാധനയും ഈ ലോകത്തുനിന്ന് മടങ്ങി.കണ്ണീർ മറയിലൂടെ വിഷ്ണുവിന് തെൻറ പ്രിയപ്പെട്ടവരുടെ യാത്ര നോക്കിനിൽക്കാനേ ആയുള്ളൂ.

കഴിഞ്ഞദിവസം ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി കരിങ്കുന്നം തടത്തിൽ വീട്ടിൽ മണിലാൽ-ശോഭ ദമ്പതികളുടെ മകളും ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ചീഫ് അക്കൗണ്ടൻറായ എറണാകുളം സ്വദേശി വിഷ്ണുവിെൻറ ഭാര്യയുമായ ഗാഥ (27), നാലുദിവസം മാത്രം പ്രായമായ മകൾ ആരാധന എന്നിവരുടെ മൃതദേഹങ്ങൾ അൽഅഹ്സയിൽ മറമാടി.

നിരവധി കോവിഡ് മരണങ്ങൾക്കിടയിലും ദമ്മാമിലെ മലയാളി സമൂഹത്തിെൻറ ഉള്ളുലച്ച മരണമായിരുന്നു ഗാഥയുടെയും നവജാത ശിശുവായ ആരാധനയുടെയും.

വിവാഹം കഴിഞ്ഞ് ഒരുവർഷത്തെ കാത്തിരിപ്പിനുശേഷം കോവിഡ് പ്രതിസന്ധിക്ക് തൊട്ടുമുമ്പാണ് ഗാഥ ദമ്മാമിലുള്ള ഭർത്താവ് വിഷ്ണുവിെൻറ അരികിലെത്തിയത്.

ഇതിനിടയിൽ ഗർഭിണിയായ ഗാഥ ഏഴു മാസമായപ്പോൾ ഭർത്താവുമൊത്ത് നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. യാത്രക്കായി ആർ.ടി.പി.സി.ആർ പരിശോധന നടത്തുേമ്പാഴാണ് ഗാഥയെ കോവിഡ് ബാധിച്ച വിവരമറിയുന്നത്. ഗർഭിണിയായതിനാൽ കൂടുതൽ സുരക്ഷിതത്വത്തിനായി ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ഗാഥയെ പ്രവേശിപ്പിച്ചു. എന്നാൽ, ദിനംപ്രതി ഇവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

അപ്പോൾ നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കോവിഡ് ബാധിച്ചിട്ടില്ല എന്നു മനസ്സിലായി. പിറ്റേ ദിവസമായ ജൂലൈ 26ന് വൈകീേട്ടാടെ ഗാഥ മരണത്തിനു കീഴടങ്ങി.

തുടർന്ന് നാലു ദിവസം പിന്നിട്ടപ്പോൾ മകൾ ആരാധനയും അമ്മയോടൊപ്പം പോയി. ഗർഭിണിയാെണന്നറിഞ്ഞതു മുതൽ വിഷ്ണുവും ഗാഥയും കണ്ട സ്വപ്നങ്ങളാണ് മരണം കവർന്നെടുത്തത്. മകളാെണങ്കിൽ 'ആരാധന'യെന്ന് പേരിടണമെന്ന് ഇരുവരും നേരേത്ത തീരുമാനിച്ചതാണ്.

ഒന്നിച്ചുനാട്ടിൽ പോയാൽ മതിയെന്ന ഗാഥയുടെ പിടിവാശിയാണ് ഗർഭിണിയായിട്ടും ഇത്രയുംനാൾ ഇവിടെ തുടരാൻ അനുവദിച്ചതിനു പിന്നിലെന്ന് വിതുമ്പലോടെ വിഷ്ണു പറയുന്നു. അവസാനമായി അടുത്തുനിന്ന് ഒന്നു കാണാൻപോലും കഴിയാതെ പ്രിയപ്പെട്ടവളെയും ആദ്യ കൺമണിയെയും യാത്രയാക്കേണ്ടിവന്ന വിഷ്ണു ഇപ്പോഴും ജീവിതത്തിെൻറ സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല.

സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് ഇരുവരെയും മറമാടുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. നിരവധി മരണങ്ങൾക്കു മുന്നിൽ നിർവികാരനായി നിൽക്കാൻ കഴിഞ്ഞിട്ടുള്ള തനിക്ക് ഗാഥയുടെയും പിഞ്ചുകുഞ്ഞിെൻറയും മൃതദേഹങ്ങൾക്കു മുന്നിൽ കരയാതിരിക്കാനായില്ലെന്ന് നാസ് പറഞ്ഞു.

ഇരുവരെയും മറമാടാൻ കൊണ്ടുപോകുേമ്പാൾ ഭർത്താവിനെപ്പോലും കൂടെ കൂട്ടാൻ കഴിയാത്ത നിസ്സഹായതയും തന്നെ തളർത്തിക്കളഞ്ഞതായും നാസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ വിഡിയോ കാളിലൂടെ നാട്ടിലുള്ള മാതാപിതാക്കളെ കാണിച്ചപ്പോഴുണ്ടായ നിലവിളികൾ കാതിൽ ഇപ്പോഴും മുഴങ്ങുന്നതായും നാസ് കൂട്ടിച്ചേർത്തു.

ഗർഭിണിയായ ഗാഥയുടെ വരവും കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും മാതാപിതാക്കൾ. അമ്മയുടെ നെഞ്ചിൽ ചേർത്തുവെച്ചാണ് കുഞ്ഞിനെയും അമ്മയെയും ഒരു കുഴിയിൽ മറമാടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhGhada
News Summary - In the heart of the story, that worship also returned, and is still in eternity.
Next Story