സൗദി അറേബ്യ 90െൻറ ഹരിത ശോഭയിൽ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനം ഇന്ന്. രാജ്യവും രാജ്യനിവാസികളും ആഘോഷ നിറവിലെ ഹരിതശോഭയിൽ. വൈവിധ്യവും വൈപുല്യവുമാർന്ന പരിപാടികളുടെ വർണശബളിമയിലാണ് രാജ്യമെമ്പാടും ദേശീയദിനാഘോഷം കൊണ്ടാടാൻ സൗദിഭരണകൂടം ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. നഗരങ്ങളും ചെറുപട്ടണങ്ങളുമെല്ലാം ദേശീയ പതാകയുടെ ഹരിതവർണത്തിൽ കുളിച്ചുനിൽക്കുകയാണ്. ഇതോടൊപ്പം 90ാം വാർഷികം പ്രമാണിച്ച് ബഹുവർണ തോരണങ്ങളും നിറഞ്ഞിരിക്കുന്നു. നഗരവീഥികളുടെ ഇരുവശങ്ങളും പാലങ്ങളുടെ കൈവരികളും വൻകിട കെട്ടിടങ്ങളും പതാക, തോരണങ്ങൾ, ബാനറുകൾ എന്നിവയാൽ പൊതിഞ്ഞിരിക്കുകയാണ്. രാജ്യമാകെ ദേശീയ പതാക ഉയർത്തിക്കെട്ടലും പൂർത്തിയായി.
വിവിധ മേഖലകളിൽ ആരോഗ്യസുരക്ഷ മുൻകരുതൽ പാലിച്ച് ആഘോഷ പരിപാടികൾ അരങ്ങേറും. 60ഒാളം സൈനിക, സിവിലിയൻ വിമാനങ്ങൾ പെങ്കടുക്കുന്ന എയർഷോ ആണ് ദേശീയദിനാഘോഷ പരിപാടികളിലെ ആകർഷക ഇനം. സൗദിചരിത്രത്തിലെ ഏറ്റവും വലിയ എയർഷോയാണ് ബുധനാഴ്ച വൈകീട്ട് നാലിന് അരങ്ങേറുന്നത്.
മാനത്തെ വിസ്മയിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം സൗദി ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് ഷോയിലൂടെയും രാജ്യവാസികൾ വീടുകളിലിരുന്ന് തത്സമയം കാണാം. വിവിധ സ്ഥലങ്ങളിൽ വെടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഇൗ മാസം 22 മുതൽ 26 വരെ നീണ്ടുനിൽക്കുന്നതാണ് ദേശീയ ദിനാഘോഷ പരിപാടികൾ. അേതസമയം, രാജ്യത്തിെൻറ 90ാമത് ദേശീയദിനം പ്രമാണിച്ച് രാജ്യത്തിനകത്തും പുറത്തുനിന്നും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസാ സന്ദേശങ്ങളുടെ പ്രവാഹമാണ്. വിവിധ രാഷ്ട്രത്തലവന്മാരും ലോകനേതാക്കളും ആശംസകൾ നേർന്നു.
ആരോഗ്യത്തിനും സന്തോഷകരമായ ജീവിതത്തിനും ദീർഘായുസ്സിനും പ്രാർഥിച്ചും ജനങ്ങൾക്ക് ക്ഷേമവും െഎശ്വര്യവും പുരോഗതിയും നേർന്നും വിവിധ മേഖലകളിൽ സൗദി അറേബ്യ സാക്ഷ്യം വഹിച്ച മികച്ച വികസനനേട്ടങ്ങളെ പ്രശംസിച്ചും ഗൾഫ് രാജ്യങ്ങളിലെയും മറ്റും ഭരണാധികളുടെയും സന്ദേശങ്ങളാണ് സൽമാൻ രാജാവിനും കിരീടാവകാശിക്കും ലഭിച്ചത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആലുഖലീഫ, കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശി ശൈഖ് നവാഫ് അൽജാബിർ അൽസബാഹ്, യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സാഇദ് ആലുനഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, ഒമാൻ സുൽത്താൻ ഹൈസം ബിൻ ത്വാരിഖ് എന്നിവർ സന്ദേശങ്ങളയച്ചവരിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.