സൗദിയിൽ കോവിഡ് ബാധിതരായി ശേഷിക്കുന്നത് 3093 പേർ മാത്രം
text_fieldsചിത്രം: Reuters
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി ബാക്കിയുള്ളത് 3093 പേർ മാത്രം. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
രാജ്യം കോവിഡ് മുക്തമായ സ്ഥിതിയിലേക്ക് വളരെ വേഗം അടുക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രോഗബാധിതരിൽ 473 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
ചൊവ്വാഴ്ച പുതുതായി 142 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 201 പേർ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 360155 ഉം രോഗമുക്തരുടെ എണ്ണം 350993 ഉം ആയി.
മരണസംഖ്യ 6069 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 34, മക്ക 32, മദീന 19, അസീർ 14, കിഴക്കൻ പ്രവിശ്യ 15, അസീർ 11, തബൂക്ക് 7, അൽജൗഫ് 5, ഖസീം 5, അൽബാഹ 4, നജ്റാൻ 3, ഹാഇൽ 3, ജീസാൻ 3, വടക്കൻ അതിർത്തി മേഖല 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

