ഒന്നര വർഷത്തിനിടെ പിടിയിലായത് 34 ലക്ഷത്തിലേറെ വിദേശികൾ
text_fieldsറിയാദ്: നിയമലംഘകർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനയിൽ ഒന ്നര വർഷത്തിനിടെ പിടിയിലായത് 34,43,445 വിദേശികൾ. വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് 2017 നവംബർ 15 മുതൽ ഇൗ മാസം നാലു വരെ നിയമനടപടി നേരിട്ടത്. പാസ്പോർട്ട് വിഭാഗം ജനറൽ ഡ യറക്ടറേറ്റ്, തൊഴിൽ സാമൂഹിക വികസന മന്ത്രാലയം എന്നിവ ഉൾപ്പെടെ 19 വിവിധ സർക്കാർ വക ുപ്പുകളുടെ സഹായത്തോടെ രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്.
ഇഖാമ, തൊഴിൽ നിയമങ്ങളുടെ ലംഘനം, അതിർത്തി നുഴഞ്ഞുകയറ്റം എന്നീ കുറ്റങ്ങൾക്കാണ് രാജ്യത്തുള്ള വി ദേശികൾക്കെതിരെ നടപടി തുടരുന്നത്.
ഇഖാമ (താമസ വിസ) നിയമ ലംഘനത്തിന് അറസ്റ്റിലയവരാണ് എണ്ണത്തിൽ കൂടുതൽ. 26,84,975 പേരാണ് ഇൗ വകുപ്പിൽ പിടിയിലായത്. തൊഴിൽ നിയമം ലംഘിച്ചതിന് 5,31,195 പേരെയും അതിർത്തി നുഴഞ്ഞുകയറ്റത്തിന് 2,27,285 പേരെയും അറസ്റ്റ് ചെയ്തു. അതിർത്തി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ചെക്ക് പോസ്റ്റുകളിൽനിന്ന് പിടിയിലായത് 58,032 വിദേശികളാണ്. ഇതിൽ 50 ശതമാനം ഇത്യോപ്യക്കാരും 47 ശതമാനം യമനി പൗരന്മാരും ബാക്കി മൂന്ന് ശതമാനം വിവിധ രാജ്യക്കാരുമാണ്.
നിയമലംഘകർക്ക് വാഹന, താമസ സൗകര്യം നൽകിയതിന് സ്വദേശികളും വിദേശികളും അടക്കം 3988 പേരും പിടിയിലായി. അതിൽ 1372 പേർ സ്വദേശികളാണ്. നിയമനടപടികൾക്ക് ശേഷം 1331 പേരെ വിട്ടയച്ചു. 41 പേർ ജുഡീഷ്യൽ നടപടി നേരിടുന്നു. മൊത്തം പിടിയിലായ വിദേശികളിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് 13,000 പേരാണ്. 11,047 പുരുഷന്മാരും 1953 സ്ത്രീകളും. 4,92,380 പേർക്ക് അവർ ചെയ്ത കുറ്റങ്ങൾക്ക് അനുസരിച്ചുള്ള തടവുശിക്ഷ നൽകി. 8,58,355 ആളുകളെ നാടുകടത്തി.
ബാക്കിയുള്ളവരിൽ 4,46,179 പേരെ അതത് രാജ്യങ്ങളുടെ എംബസികളുടെ സഹകരണത്തോടെ തിരിച്ചയച്ചു. 5,69,346 പേർ യാത്രാനടപടികൾ പൂർത്തിയാവാൻ കാത്തിരിക്കുന്നു. ഇതോടെ, നാടുകടത്തപ്പെട്ടവരും യാത്രക്ക് കാത്തിരിക്കുന്നവരുടെയും എണ്ണം 19 ലക്ഷേത്താളമായി. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ 2017 മാർച്ച് 29നാണ് ആദ്യമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകർക്ക് പിഴയും തടവുശിക്ഷയും കൂടാതെ രാജ്യം വിട്ടുപോകാൻ മൂന്നു മാസത്തെ കാലാവധിയാണ് അനുവദിച്ചത്. അതുകഴിഞ്ഞപ്പോൾ പിെന്നയും കാലാവധി നീട്ടി നൽകി.
മൊത്തം ഏഴര മാസത്തെ സമയം അനുവദിച്ചു. പാസ്പോർട്ട് വിഭാഗവും (ജവാസാത്ത്) അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ചേർന്ന് മടങ്ങാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ആറ് ലക്ഷം നിയമലംഘകർ ആദ്യ നാല് മാസ കാലയളവിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുവിട്ടു. വീണ്ടും മൂന്നര മാസത്തെ സാവകാശം കൂടി കിട്ടിയിട്ടും ആളുകൾ ബാക്കിയാവുകയായിരുന്നു. അവരെ കണ്ടെത്താനാണ് ആ വർഷം നവംബർ 15 മുതൽ കർശന പരിശോധന തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.