Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആൾക്കൂട്ട...

ആൾക്കൂട്ട ഭീകരതക്കെതിരെ പ്രവാസികളുടെ ഭീമഹർജി

text_fields
bookmark_border
ആൾക്കൂട്ട ഭീകരതക്കെതിരെ പ്രവാസികളുടെ ഭീമഹർജി
cancel
camera_alt?????????? ????????? ??????????????? ??????????
റിയാദ്: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒാരോ കാരണങ്ങളുണ്ടാക്കി ആളുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ആൾക്കൂട്ട ഭീകരതക്കെതിരെ പ്രവാസി ജനാധിപത്യ മതേതര കൂട്ടായ്മ. നീതിന്യായ വ്യവസ്ഥകൾ അട്ടിമറിച്ച് ആൾക്കൂട്ടം ദുർബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുന്ന ചെയ്തികളെ തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡൻറിനും ചീഫ് ജസ്റ്റീസിനും സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഭീമ ഹർജി നൽകുമെന്ന് കൂട്ടായ്മ ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബീഫിെൻറ പേരിൽ രാജ്യത്താകമാനം ആൾക്കൂട്ട ഭീകരത നടമാടുന്ന പശ്ചാത്തലത്തിൽ ‘എെൻറ പേരിൽ വേണ്ട’ എന്ന ശീർഷകത്തിൽ ശക്തമായ പ്രക്ഷോഭത്തിെൻറ ഭാഗമായി റിയാദിലും രൂപം കൊണ്ടതാണ് കൂട്ടായ്മ. ദലിതുകളെയും മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളേയും തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന ആൾക്കൂട്ടങ്ങൾക്ക് നീതിനിർവഹണ സംവിധാനത്തിെൻറ തകർച്ചയും ഭരണാധികാരികളുടെ ഉദാസീനതയുമാണ് സഹായമാകുന്നത്. ഇൗ അവസ്ഥയിൽ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശങ്കാകുലരാണ്. നഷ്ടപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിെൻറ പല ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം റിയാദിൽ നടന്ന സമ്മേളനത്തിലാണ് ഭീമഹർജി നൽകാൻ തീരുമാനിച്ചത്.
‘മസൂക്ക’ എന്ന പേരിൽ ഒരു ആൻറി ലിഞ്ചിങ് നിയമത്തിെൻറ കരടിന് പ്രക്ഷോഭകാരികൾ രൂപം നൽകിയിട്ടുണ്ട്. ആൾക്കൂട്ട അതിക്രമങ്ങളെ മുൻകൂട്ടി തടയുന്നതിനും അക്രമണകാരികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കർശന നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ അധികാരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ ഭരണകൂടത്തിനും കൊടുക്കുന്ന വ്യവസ്ഥകളാണ് മസൂക്ക വിഭാവനം ചെയ്യുന്നത്. ലിഞ്ചിങ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കോടതികൾക്ക് തുല്യമായ പ്രത്യേക കോടതികൾ, മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷാനടപടികൾ, പീഡിതർക്ക് സൗജന്യ നിയമസഹായം, ചുരുങ്ങിയത് 25 ലക്ഷം രൂപ സർക്കാർ ധനസഹായം എന്നിവയും ഇൗ കരട് രൂപത്തിലുണ്ട്. ഇത് പാർലമെൻറിൽ എത്തിച്ച് പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യാക്കാരുടെ ഒപ്പുശേഖരിക്കും.   ആർ. മുരളീധരൻ, നിബു മുണ്ടിയപ്പള്ളി, മൻസൂർ, മുഹമ്മദ് കുഞ്ഞി ഉദിനൂർ, ലത്തീഫ് തെച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harjigulf newsmalayalam news
News Summary - harji, saudi arabia, gulf news
Next Story