Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തര്‍ ഹാജിമാര്‍ക്ക്...

ഖത്തര്‍ ഹാജിമാര്‍ക്ക് സേവനത്തിന്  വിവിധ വകുപ്പുകൾ രംഗത്ത്

text_fields
bookmark_border
റിയാദ്: ഖത്തറില്‍ നിന്ന് ഹാജിമാരെ സല്‍വ അതിർത്തി കവാടം വഴി സൗദിയിലെത്തിക്കാനും തുടര്‍ന്ന് ആഭ്യന്തര വിമാന മാര്‍ഗം പുണ്യനഗരിയിലെത്തിക്കാനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതോടെ സൗദിയിലെ വിവിധ വകുപ്പുകൾ ഖത്തര്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങളുമായി രംഗത്തെത്തി. സൗദി പാസ്പോര്‍ട്ട് വിഭാഗം, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയ  വിഭാഗങ്ങൾ പരമാവധി ലളിതവും കുറ്റമറ്റതുമായ സേവനം നല്‍കാനാണ് പരിശ്രമിക്കുന്നത്. സല്‍വ അതിർത്തി കടന്ന് സൗദിയിലെത്തുന്നവരെ ദമ്മാം, അൽ അഹ്സ  അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ജിദ്ദയിലെത്തിക്കുന്നത്. ഈ തീര്‍ഥാടകര്‍ സല്‍മാന്‍ രാജാവിെൻറ അതിഥികളായി പരിഗണിക്കപ്പെടും. ഖത്തറില്‍ നിന്ന് പുറപ്പെട്ട് 20 മിനിട്ടിനുള്ളില്‍ തങ്ങള്‍ സൗദി മണ്ണിലെത്തിയെന്നും എമിഗ്രേഷന്‍ നടപടികള്‍ വളരെ ലളിതവും വേഗത്തിലുമായിരുന്നുവെന്നും ആദ്യമായി സൗദിയിലെത്തിയ ഖത്തര്‍ തീര്‍ഥാടകര്‍ പറഞ്ഞു. പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങള്‍ വൻപ്രാധാന്യത്തോടെയാണ് ഇൗ വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും രാജാവിന് പ്രശംസ  നിറഞ്ഞു. ഇരുഹറമുകളുടെ സേവകന്‍ എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്ന തീരുമാനമാണ് രാജാവിെൻറ ഭാഗത്ത് നിന്നുണ്ടായത്. നയതന്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഏതെങ്കിലും രാജ്യത്തെ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമാവില്ലെന്ന്  ഇറാന്‍, ഖത്തര്‍ ഹാജിമാരെ സ്വീകരിക്കുന്നതിലൂടെ സൗദി തെളിയിച്ചതായും മാധ്യമങ്ങള്‍ വിലയിരുത്തി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaudi Arabia.
News Summary - Hajj saudi arabia gulf news
Next Story