Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് കർമങ്ങൾ...

ഹജ്ജ് കർമങ്ങൾ അവസാനിച്ചു, തീർഥാടകരുടെ മടക്കം പൂർത്തിയായി

text_fields
bookmark_border
ഹജ്ജ് കർമങ്ങൾ അവസാനിച്ചു, തീർഥാടകരുടെ മടക്കം പൂർത്തിയായി
cancel
camera_alt

മക്കയോട് വിടപറയുന്ന അവസാന തീർഥാടക സംഘങ്ങൾ 

ജിദ്ദ: ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾ അവസാനിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തീർഥാടകരുടെ മടക്കം പൂർത്തിയായി. വ്യാഴാഴ്ച (ദുൽഹജ്ജ് 12) രാത്രി മുതൽ ഭൂരിഭാഗം തീർഥാടകരും മക്കയിൽനിന്ന് യാത്ര തിരിച്ചിരുന്നു. വെള്ളിയാഴ്ചത്തെ (ദുൽഹജ്ജ് 13) കല്ലേറ് കൂടി പൂർത്തിയാക്കാൻ മിനയിൽ തങ്ങിയവരാണ് മസ്ജിദുൽ ഹറാമിലെത്തി വിടവാങ്ങൽ ത്വവാഫും നിർവഹിച്ചശേഷം യാത്ര തിരിച്ചത്.

വിടവാങ്ങൽ ത്വവാഫിന് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഹറമിൽ ആവശ്യമായ സൗകര്യങ്ങൾ ഇരുഹറം കാര്യാലയവും ഹജ്ജ് സുരക്ഷ സേനയും ഒരുക്കിയിരുന്നു. ബസ്, ട്രെയിൻ, വിമാനം എന്നീ മാർഗങ്ങളിലാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് തീർഥാടകർ മടങ്ങിയത്. രാജ്യത്തെ പൗരന്മാരും വിദേശികളായ താമസക്കാരുമായി 60,000 ആളുകളാണ് കർശന ആരോഗ്യ മുൻകരുതലുകൾക്കും മികച്ച സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾക്കുമിടയിൽ സുരക്ഷിതമായി ഇൗ വർഷത്തെ ഹജ്ജ് നിർവഹിച്ച് തീർഥാടനപുണ്യം നേടി സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങിയത്.

വിവിധ വകുപ്പുകൾക്ക് കീഴിലെ ഹജ്ജ് പ്രവർത്തന പദ്ധതികൾ വിജയകമായിരുന്നുവെന്ന് അതത് വകുപ്പ് മേധാവികൾ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഒരോ കർമങ്ങൾക്ക് പുറപ്പെടുേമ്പാഴും താമസ സ്ഥലങ്ങൾക്കടുത്തുനിന്നും തിരിച്ചും ബസ് സൗകര്യമൊരുക്കിയത് തീർഥാടകർക്ക് ഇത്തവണ വലിയ ആശ്വാസമാണുണ്ടാക്കിയത്. നൂതന സാേങ്കതിക വിദ്യകളും വ്യത്യസ്ത കളർ സോണുകളായി തിരിച്ചുള്ള ഒാപറേഷനും തിരക്ക് കുറക്കാനും സേവനങ്ങൾ വേഗത്തിലെത്തിക്കാനും സഹായിച്ചു.

ഭക്ഷണ വിതരണരംഗത്ത് നിയമലംഘനം, നടപടിയുണ്ടാകും

ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് മുൻകൂട്ടി തയാറാക്കിയ ഭക്ഷണം നൽകിയതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

തീർഥാടകർക്ക് ഭക്ഷണത്തിന് നിശ്ചയിച്ച കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന സേവനങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ലംഘനങ്ങൾ കണ്ടെത്തിയത്. ഭക്ഷണം തയാറാക്കുന്നതിലും നൽകുന്നതിലും നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ പാലിച്ചിട്ടില്ല. കുറഞ്ഞ ഗുണനിലവാരമുള്ള ഭക്ഷണ സേവന ദാതാക്കളുമായി ചിലർ കരാറിലേർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്നും ശേഷം പിഴ ചുമത്തുമെന്നും മന്ത്രാലയം പറഞ്ഞു.

മടക്കയാത്രക്ക് 26 വിമാന സർവിസുകൾ

ജിദ്ദ: ഹജ്ജ് തീർഥാടകരുടെ മടക്കയാത്രക്ക് 26 വിമാന സർവിസുകളൊരുക്കിയതായി ജിദ്ദ വിമാനത്താവള മേധാവി ഇസാം ഫുവാദ് നൂർ പറഞ്ഞു. ഏകശേദം 14,000 തീർഥാടകരുടെ മടക്കയാത്ര വിമാനത്തിലാണ്. ഷെഡ്യൂൾഡ് വിമാന സർവിസുകൾക്കു പുറമെ അധിക സർവിസുകളും പ്രത്യേക സർവിസുകളും ഏർപ്പെടുത്തിയാണ് തീർഥാടകരെ അവരുടെ പ്രദേശങ്ങളിലേക്ക് യാത്രയാക്കുന്നത്.

യാത്രാ നടപടികൾക്കായി 30 കൗണ്ടറുകളും ഹജ്ജ് സേവനരംഗത്ത് പരിചയമുള്ള ജീവനക്കാരെയും ഒരുക്കി. ലഗേജുകൾ വൈകാതിരിക്കാൻ പ്രത്യേക ലഗേജ് ബെൽറ്റുകളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവരെ വിമാനത്തിൽ കയറ്റി യാത്രയയക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ പ്രവർത്തിക്കാൻ പ്രത്യേക ഒാപറേഷൻ റൂം ഒരുക്കിയിട്ടുണ്ടെന്നും വിമാനത്താവള മേധാവി പറഞ്ഞു. തീർഥാടകരുടെ മടക്കയാത്രക്ക് അൽഹറമൈൻ ട്രെയിനുകളും ഒരുങ്ങി. ജിദ്ദ, ജിദ്ദ വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലേക്ക് തീർഥാടകരെ എത്തിക്കാനാണ് അൽഹറമൈൻ ട്രെയിൻ സർവിസ് നടത്തുന്നത്.

ക്വാറൻറീനോ കോവിഡ് പരിശോധനയോ വേണ്ട

ജിദ്ദ: ഹജ്ജ് കഴിഞ്ഞ് കുടുംബങ്ങളിലേക്ക് മടങ്ങിയെത്തുേമ്പാൾ ക്വാറൻറീനോ കോവിഡ് പരിശോധനയോ നടത്തേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി പറഞ്ഞു. ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തിയ ചിലയാളുകളുടെ ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് ഇക്കാര്യം കുറിച്ചത്. എല്ലാ തീർഥാടകരും ഹജ്ജ് ജീവനക്കാരും തൊഴിലാളികളും കോവിഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. അതിനാൽ രണ്ടാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ കോവിഡ് പരിശോധനയോ ക്വാറൻറിനോ ആവശ്യമില്ലെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

സൗദി അറേബ്യക്ക് അഭിനന്ദന പ്രവാഹം

ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഇൗ വർഷത്തെ ഹജ്ജ് കർമം വിജയകരമായി പൂർത്തിയായതിൽ വിവിധ രാഷ്ട്ര നേതാക്കളും ഗവർണർമാരും സംഘടനകളും സൗദി അറേബ്യയെ അഭിനന്ദിച്ചു.

കോവിഡ് അസാധാരണ സാഹചര്യങ്ങളിൽ കൃത്യവും വ്യവസ്ഥാപിതവുമായ നടപടികളുടെയുള്ള ഹജ്ജ് സീസണിലെ വിജയം സൗദി അറേബ്യയുടെ കഴിവും ഹജ്ജ് സംഘടിപ്പിക്കുന്നതിലെ താൽപര്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആലു ഖലീഫ പറഞ്ഞു.

സൗദി ഭരണകൂടം സ്വീകരിച്ച ഉയർന്ന തലത്തിലുള്ള ആരോഗ്യ പ്രതിരോധ നടപടികളും നൂതനമായ സാേങ്കതികവിദ്യകളും മാനുഷികവും ഭൗതികവുമായ എല്ലാ കഴിവുകളും വ്യക്തമാക്കുന്നതാണ് ഹജ്ജ് സീസണിലെ വിജയമെന്ന് അറബ് പാർലമെൻറ് അധ്യക്ഷൻ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി പറഞ്ഞു. തീർഥാടകർക്ക് ആവശ്യമായ എല്ലാ ആരോഗ്യപരിരക്ഷയും പരമാവധി സുരക്ഷയും നൽകുന്നതിന് രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികളെ അറബ് പാർലമെൻറ് അധ്യക്ഷൻ അഭിനന്ദിച്ചു.

ഹജ്ജ് സീസണിെൻറ വിജയത്തിൽ ആശംസകൾ അറിയിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ-അഹ്മദ് അൽജാബിർ അൽസബാഹും കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസബാഹും സൽമാൻ രാജാവിന് സന്ദേശമയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsHajj
News Summary - Hajj is over, including the pilgrims
Next Story