ഗൾഫ് മാധ്യമം പ്രഥമ ഇന്തോ-അറബ് ബിസിനസ് ഐക്കൺ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിന്
text_fieldsദമ്മാം: സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ വാണിജ്യ ബന്ധം ഉൗഷ്മളമാക്കുന്നതിൽ നിർണായക പ ങ്കുവഹിച്ചവർക്ക് ‘ഗൾഫ് മാധ്യമം’ ഏർപ്പെടുത്തുന്ന ഇന്തോ-അറബ് ബിസിനസ് െഎക്കൺ പ്ര ഥമ പുരസ്കാരം ഡോ. സിദ്ദീഖ് അഹമ്മദിന്. സൗദിയിലെ റിയാദിൽ ദുർറ അൽറിയാദ് എക്സ്പോ ഗ് രൗണ്ടിൽ വ്യാഴാഴ്ച നടക്കുന്ന ‘അഹ്ലൻ കേരള’യുടെ വേദിയിൽ അവാർഡ് സമ്മാനിക്കും.
മൂ ന്നു പതിറ്റാണ്ടിലേെറയായി രാജ്യത്ത് വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്തി വാണിജ്യ സാമ്രാജ്യം വിപുലപ്പെടുത്തിയ ഡോ. സിദ്ദീഖ് അഹമ്മദ് സൗദിയിലെ ഇന്ത്യൻ പ്രവാസികളുെട പ്രതിനിധിയായാണ് അറിയപ്പെടുന്നത്. ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും ചേർന്ന് സംഘടിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സാംസ്കാരിക വാണിജ്യ മഹോത്സവമായ അഹ്ലൻ കേരളയിലെ, റിയാദ് ചേംബർ ഒാഫ് കോമേഴ്സ് തന്ത്രപ്രധാന പങ്കാളികളാവുന്ന ബിസിനസ് കോൺക്ലേവിെൻറ ഭാഗമായാണ് ഇത്തരത്തിലൊരു അവാർഡ് പ്രഖ്യാപിച്ചത്.
കൂടുതൽ പേർക്ക് ഗൾഫ് രാജ്യങ്ങളിലെ വാണിജ്യരംഗത്തേക്ക് കടന്നുവരാനും നിക്ഷേപം നടത്താനും പ്രചോദനമാവുകയാണ് ഇൗ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. വാണിജ്യത്തോടൊപ്പം സാധാരണക്കാരായ പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താനും വിഷയങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാനും ഡോ. സിദ്ദീഖ് അഹമ്മദ് പ്രശംസനീയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്ത്യൻ തടവുകാർക്കായി സൗദി പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടർന്ന് കേരള സർക്കാറുമായി സഹകരിച്ച് നടപ്പാക്കിയ ‘സ്വപ്ന സഫല്യം’ വിമാന ടിക്കറ്റ് പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇന്ത്യ-സൗദി കൗൺസിൽ മെംബർ, കോൺെഫഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി ഗൾഫ് കമ്മിറ്റി മെംബർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിക്കുന്നു. പുണെ കേന്ദ്രമായി പ്രവർത്തിക്കുന്ന റിസർച് ആൻഡ്് ഡവലപ്മെൻറ് കമ്പനിയായ ഇറാം മാഗ്നാ ഫ്ലക്സ് സിസ്റ്റം സമീപകാലത്ത് വികസിപ്പിച്ചത് ലോകത്തിലെതന്നെ ഏറ്റവും വലിയ സോളാർ ടെസ്റ്റ് ബെഞ്ചാണ്.
ജീവകാരുണ്യ മേഖലയിലും സിദ്ദീഖ് അഹമ്മദ് നിരവധി കർമ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നു. പാലക്കാട് മങ്കര സ്വദേശിയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. നുഷൈബ സിദ്ദീഖ് ആണ് ഭാര്യ. രിസ്വാൻ അഹമ്മദ്, രിസാന മർയം, രിസ്വി മർയം എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.