Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്...

കോവിഡ് പ്രതിസന്ധിയിലും സമ്പദ് വ്യവസ്ഥയിൽ വളർച്ച

text_fields
bookmark_border
കോവിഡ് പ്രതിസന്ധിയിലും സമ്പദ് വ്യവസ്ഥയിൽ വളർച്ച
cancel

ദമ്മാം: ലോകം മുഴുവൻ പകച്ചുനിന്ന കോവിഡ്കാല പ്രതിസന്ധിയിലും സാമ്പദ് വ്യവസ്ഥയിൽ കാര്യമായ വളർച്ച ൈകവരിച്ച സൗദി അറേബ്യയെ ആഗോള നാണയനിധി അഥവാ െഎ.എം.എഫ് അഭിനന്ദിച്ചു. രാജ്യത്തിെൻറ പ്രധാന ധനസ്രോതസ്സായ എണ്ണയെ മാത്രം ആശ്രയിക്കാതെ എണ്ണേതര ധനാഗമ മാർഗങ്ങളിലൂടെയാണ് രാജ്യം ഇൗ നേട്ടം ൈകവരിച്ചത് എന്നതാണ് ഏറെ പ്രത്യേകത.

ക്രൂഡോയിൽ കയറ്റുമതി തടസ്സപ്പെട്ടപ്പോഴും പതറാതെ രാജ്യത്തിെൻറ ധനസ്ഥിതിയെ സുസ്ഥിരമാക്കി നിർത്താൻ സൗദിയുടെ ഭരണാധികാരികൾക്ക് കഴിഞ്ഞതാണ് രാജ്യത്തിന് ഇൗ നേട്ടം നേടിക്കൊടുത്തത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥയിൽനിന്നുള്ള വരുമാനം 4.3 ശതമാണ് വർധിച്ചത്. കോവിഡിെൻറ ആഘാതം, എണ്ണവിലയിലെ കുത്തനെയുള്ള കുറവ്, ആഗോളതലത്തിലെ അതിശക്തമായ സാമ്പത്തികപ്രതിസന്ധി എന്നിങ്ങനെ അതി പ്രയാസകരമായ അവസ്ഥയിലും രാജ്യം കൈകൊണ്ട അതിശക്തമായ നടപടികളിലൂടെയാണ് പ്രതിസന്ധിയെ മറികടന്ന്  ഇൗ മികച്ച നേട്ടം ൈകവരിച്ചതെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ ട്വിറ്ററിൽ കുറിച്ചു.

ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യയെ കഴിഞ്ഞ വർഷത്തെ എണ്ണവിലത്തകർച്ചയും കോവിഡ് പശ്ചാത്തലവും ശക്തമായി പിടിച്ചുലക്കുകതന്നെ ചെയ്തു. എന്നാലും കഴിഞ്ഞ ജൂലൈ മുതൽ വാറ്റ് അഞ്ചു ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർന്നതോടെ ധനക്കമ്മിയിൽ കാര്യമായ മാറ്റംവരുത്താൻ സാധിച്ചു. രാജ്യത്തിെൻറ പരമാധികാര ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടിെൻറ നിക്ഷേപത്തിലും വളർച്ചയുണ്ട്. രാജ്യത്തിെൻറ സാമ്പത്തിക വികസന പദ്ധതിയായ വിഷൻ 2030െൻറ കേന്ദ്ര ഭാഗമായാണ് ഇതിെൻറ നിക്ഷേപം വർധിച്ചിട്ടുള്ളത്. അതേസമയം, കഴിഞ്ഞ വർഷം ബാരലിന് 52 ഡോളറിൽ ആരംഭിച്ച വ്യാപാരം ഇൗ വർഷം ജൂലൈ ആദ്യം എത്തിനിൽക്കുേമ്പാൾ ബാരലിന് 75 ഡോളറിലാണ്.

വിഷൻ 2030 ലക്ഷ്യമിട്ട് ആരംഭിച്ച ഭവനപദ്ധതിയും അതിവേഗം വളർച്ച നേടുകയാണന്നും െഎ.എം.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2016ൽ 47 ശതമാനമായിരുന്ന ഇത്. 2021ൽ 60 ശതമാനമായി ഉയർന്നുകഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം ഭവനങ്ങളാണ് കഴിഞ്ഞ വർഷം മാത്രം നിർമിക്കപ്പെട്ടത്. ഇതിൽ 30 ശതമാനം സംഭാവന സ്വകാര്യ പങ്കാളിത്തത്തോടെയാണ് ൈകവരിച്ചത്. വികസന പടവുകൾ കയറുേമ്പാഴും രാജ്യത്തിലെ പരിസ്ഥിതി സന്തുലനാവസ്ഥയിലും രാജ്യം ജാഗ്രതപുലർത്തുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധികൾക്കിടയിൽ കേവലം സാമ്പത്തിക സുസ്ഥിതി ശെകവരിച്ചതിന് മാത്രമല്ല, മറിച്ച് സമഗ്രമായ വളർച്ച നേടിയതിനാണ് അന്താരാഷ്ട്ര ഏജൻസിയുടെ അഭിനന്ദനം സൗദിയെ തേടിയെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid crisisSaudi economy
News Summary - Growth in the economy during the Covid crisis
Next Story