Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോപി...

ഗോപി നെടുങ്ങാടിയും കുടുംബവും പ്രവാസത്തോട് വിടപറയുന്നു

text_fields
bookmark_border
ഗോപി നെടുങ്ങാടിയും കുടുംബവും പ്രവാസത്തോട് വിടപറയുന്നു
cancel
camera_alt?????? ?????????????

ജിദ്ദ: സാംസ്കാരിക പ്രവർത്തകൻ ഗോപി നെടുങ്ങാടിയും കുടുംബവും 36 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. സൗമനസ്യത്തിെൻറയും ബഹുസ്വരതയുടെയും പ്രതീകമായ ഇദ്ദേഹം രാഷ്ട്രീയ, മതാതീതമായ എല്ലാ മലയാളി കൂട്ടായ്മകള്‍ക്കും സ്വീകാര്യനായിരുന്നു. പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, സൗഹൃദയന്‍ എന്നീ നിലകളില്‍ സൗദി അറേബ്യയിലുടനീളം വിശ്രുതനാണ് ഗോപി നെടുങ്ങാടി. ആസ്വാദക സംഘം ചെയര്‍മാന്‍, സമീക്ഷ സാഹിത്യവേദി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അഖില സൗദി അടിസ്ഥാനത്തില്‍ പലതവണ നടത്തിയ വായനോത്സവങ്ങള്‍, ജിദ്ദ കേന്ദ്രീകരിച്ച് കവിതപാരായണ മത്സരങ്ങള്‍, ഭാഷാക്കളരികള്‍, ചെറുകഥ ക്യാമ്പുകള്‍, പുസ്തക പ്രകാശനങ്ങള്‍, ചലച്ചിത്രോത്സവങ്ങള്‍, നാട്ടില്‍ നിന്ന് സന്ദര്‍ശനം നടത്തിയ സാഹിത്യ-സാംസ്കാരിക നായകര്‍ക്ക് സ്വീകരണങ്ങള്‍, കൂടാതെ ഏഴു വര്‍ഷമായി മുടങ്ങാതെ നടത്തിവരുന്ന പി.ജി സ്മാരക പ്രതിമാസ വായനവേദി തുടങ്ങിയവ അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള സാംസ്കാരിക സംരംഭങ്ങളായിരുന്നു. സമ്പന്നമായ പ്രവാസി അനുഭവങ്ങളും നാട്ടിലെ ഓർമകളും ചേര്‍ത്തുള്ള ചില രചനകളുടെ പണിപ്പുരയിലാണ് അദ്ദേഹം. ഇതരദേശങ്ങളിലേക്ക് പോകുന്ന മലയാളിയുടെ ബഹുഭാഷ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍, പ്രത്യേകിച്ചും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള ആശയവിനിമയ കഴിവ് മെച്ചപ്പെടുത്താനായി ഒരു പരിശീലനകേന്ദ്രം നാട്ടിൽ തുടങ്ങാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. 


36 വര്‍ഷത്തെ പ്രവാസത്തിനിടയിൽ 12 വര്‍ഷം സൗദി ഡെസേർട്ട് ഹൗസ് എന്ന സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. ഇക്കാലത്ത് എന്‍സൈക്ലോപീഡിയ, സ്വദേശികൾക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള പുസ്തകങ്ങൾ തുടങ്ങിയവയുടെ വിൽപനയുമായി ബന്ധപ്പെട്ട് സൗദിയുടെ വിവിധ ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രകള്‍ വലിയ ജീവിതപാഠം നല്‍കിയതായി അദ്ദേഹം പറയുന്നു. സൗദിയിലെ ഏതാണ്ട് എല്ലാ പ്രധാന ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കാണാനുള്ള ഭാഗ്യമുണ്ടായി. അതിനുശേഷം മെഡിക്കല്‍ ടെക്സ്റ്റ് പുസ്തകങ്ങളുടെ വിൽപനയായിരുന്നു ജോലി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ പേഷ്യൻറ് കെയര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. പാലക്കാട് വിക്ടോറിയ കോളജില്‍നിന്നാണ് ഗോപി നെടുങ്ങാടി ബിരുദമെടുത്തത്. ലതയാണ് ഭാര്യ. മകന്‍: അര്‍ജുന്‍. നിരവധി സുഹൃദ് വലയമുള്ള വ്യക്തിത്വത്തിെൻറ ഉടമയാണ് ഗോപി നെടുങ്ങാടി. അദ്ദേഹത്തെ 0504689724 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi news
News Summary - gopi nedungadi-saudi news-gulf news
Next Story