Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്ലോബൽ പ്രോജക്ട് മാനേജ്‌മെൻറ് ഫോറം അഞ്ചാം സമ്മേളനം റിയാദിൽ; സെപ്റ്റംബർ 19 മുതൽ 21 വരെ

text_fields
bookmark_border
ഗ്ലോബൽ പ്രോജക്ട് മാനേജ്‌മെൻറ് ഫോറം അഞ്ചാം സമ്മേളനം റിയാദിൽ; സെപ്റ്റംബർ 19 മുതൽ 21 വരെ
cancel

റിയാദ്: ലോകമെമ്പാടുമുള്ള ബിസിനസ്സ്, തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വലിയ പദ്ധതികളുടെയും സംരംഭങ്ങളുടെയും ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി പ്രമുഖ ആഗോള സമ്മേളനമായ ‘ഗ്ലോബൽ പ്രോജക്ട് മാനേജ്‌മെൻറ് ഫോറം’ റിയാദിൽ നടക്കും. സെപ്റ്റംബർ 19 മുതൽ 21 വരെ റിയാദിലെ ഫെയർമോൻഡ് ഹോട്ടലിലാണ് സമ്മേളനം. സൗദി നഗരകാര്യ-ഭവന മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര പരിപാടി നടക്കുക.

‘അടുത്ത തലമുറ പ്രോജക്ട് മാനേജ്‌മെൻറ്: മനുഷ്യശക്തി, പ്രക്രിയകൾ, സാങ്കേതികവിദ്യ’ എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രധാന വിഷയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പദ്ധതി നിർവഹണ വിദഗ്ദ്ധരും, സാങ്കേതിക പ്രമുഖരും, ഉയർന്ന ഉദ്യോഗസ്ഥരും ഒരുമിച്ച് അണിനിരക്കുന്ന ഈ സംഗമത്തിൽ ആഗോള തലത്തിലെ പുതിയ തൊഴിൽ ശൈലികളും അനുഭവങ്ങളും പങ്കുവെക്കും.

അന്താരാഷ്ട്ര തലത്തിലെ മികച്ച അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്നതിലൂടെ പ്രോജക്ടുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും പൂർത്തിയാക്കാനും, വലിയ പദ്ധതികൾ വഴി രാജ്യത്തിെൻറ സാമ്പത്തിക മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരാനും ഈ ഫോറം സഹായിക്കും. പ്രോജക്ട് മാനേജ്‌മെൻറ് രംഗത്ത് ലോകത്തെ മുൻനിര വിജ്ഞാന കേന്ദ്രമായി സൗദി അറേബ്യയെ ഉയർത്തിക്കൊണ്ടുവരിക എന്നതും ഇതിെൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

സർക്കാർ-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ, പ്രോജക്ട്- പ്രോഗ്രാം- പോർട്ട്ഫോളിയോ മാനേജർമാർ, എൻജിനീയറിങ്, കൺസൾട്ടിങ് കമ്പനികൾ, പുതിയ സംരംഭകർ, കൂടാതെ ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവ പ്രഫഷനലുകൾ എന്നിവർക്കെല്ലാം ഈ പരിപാടി ഏറെ പ്രയോജനപ്പെടും.അന്താരാഷ്ട്ര വിദഗ്ദ്ധർ നയിക്കുന്ന മുഖ്യ പ്രഭാഷണങ്ങൾ, പഠന ശിൽപശാലകൾ, തത്സമയ പാനൽ ചർച്ചകൾ, പങ്കാളികൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള പ്രത്യേക അവസരങ്ങൾ എന്നിവ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയും പുതിയ നിയമങ്ങളും വേഗത്തിൽ മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഭാവി പദ്ധതികൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും വിലയിരുത്താനും, സുസ്ഥിരമായ തൊഴിൽ ബന്ധങ്ങൾ സ്ഥാപിക്കാനും ഈ ഫോറം വഴിയൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Project Management Forum's 5th Edition to be Held in Riyadh
Next Story