ഇസ്ലാമിക രാജ്യങ്ങളുമായി സൗഹൃദം ഏറ്റവും പ്രധാനം -റഷ്യൻ പ്രസിഡൻറ്
text_fieldsജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ് പ്രധാനമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിൻ. ഇസ്ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുമായി സംഭാഷണം തുടരുന്നതിനും റഷ്യ വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ് ജിദ്ദയിൽ സംഘടിപ്പിച്ച 'റഷ്യയും ഇസ്ലാമിക ലോകവും' സമ്മേളനത്തിൽ റഷ്യൻ പ്രസിഡൻറിെൻറ പ്രസംഗം അദ്ദേഹത്തിന് വേണ്ടി റിപബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡൻറ് റുസ്തം മിന്നിഖാനോവ് വായിക്കുകയായിരുന്നു. യോഗം ജിദ്ദയിൽ സംഘടിപ്പിക്കുന്നതിൽ കാണിച്ച താൽപ്പര്യത്തിന് സൽമാൻ രാജാവിന് റഷ്യൻ പ്രസിഡൻറ് നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇങ്ങനെയുള്ള യോഗം സംഘടിപ്പിച്ചതിൽ സന്തോഷിക്കുന്നു. പെങ്കടുക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു.
പ്രാദേശികവും ആഗോളവുമായ അജണ്ടയിലെ ബുദ്ധിമുട്ടുള്ള പല വിഷയങ്ങളിലും ഞങ്ങളുടെ നിലപാടുകൾ ഒ.െഎ.സിയുമായി വളരെ അടുത്താണ്. നിയമവാഴ്ചയിലും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിലും അധിഷ്ഠിതമായ നീതിയുക്തവും ജനാധിപത്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും റഷ്യൻ പ്രസിഡൻറ് പറഞ്ഞു. സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ് യോഗത്തിെൻറ അജണ്ട സമ്പന്നവും കാലികവുമാണ്. തർക്കങ്ങളും പ്രാദേശിക സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള മേഖലയിലെ സഹകരണത്തിെൻറ വഴികളും അന്താരാഷ്ട്ര തീവ്രവാദത്തിെൻറ അപകടസാധ്യതകളും യോഗം ചർച്ച ചെയ്യുന്നു. വാണിജ്യ, സാമ്പത്തിക, ശാസ്ത്ര, മാനുഷിക മേഖലകളിലെ സഹകരണത്തിെൻറ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നു. സംയുക്ത പ്രവർത്തനം ക്രിയാത്മകവും ഫലപ്രദവുമാകുമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര വിശ്വാസവും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും റഷ്യൻ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.