Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാലാം വെള്ളിയിൽ...

നാലാം വെള്ളിയിൽ ഹറമുകൾ ജനസാഗരം

text_fields
bookmark_border
നാലാം വെള്ളിയിൽ ഹറമുകൾ ജനസാഗരം
cancel

മക്ക: റമദാനിലെ നാലാമത്തെ വെള്ളിയാഴ്ചയിൽ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു. റമദാനിലെ അവസാന വെള്ളിയാഴ്ച ആകാൻ സാധ്യതയുണ്ടെന്നതിനാൽ പതിവിലും കവിഞ്ഞ നിലയിലായിരുന്നു വിശ്വാസി പ്രവാഹം. മക്ക മസ്ജിദുൽ ഹറാമിലെ ജുമുഅ നമസ്കാരത്തിനും ഖുതുബക്കും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. റമദാൻ അവസാന പത്തിലേക്ക് കടന്നതിനാൽ പുണ്യകർമങ്ങൾ അധികരിപ്പിക്കണമെന്ന് അദ്ദേഹം ഖുതുബയിൽ പറഞ്ഞു.

സൽകർമങ്ങൾ അധികം ചെയ്യാൻ അവസരങ്ങൾ ലഭിച്ചിട്ടില്ലാത്തവർക്കുള്ള സൂവർണാവസരമാണിത്. കർമങ്ങൾ ശുദ്ധമാക്കാനും സന്തുലിതമായ ഇസ്ലാമിെൻറ ശോഭനമായ മുഖം നിലനിർത്താനും റമദാനിലൂടെ മുസ്ലിം സമൂഹത്തിന് സാധിച്ചിട്ടുണ്ടേയെന്ന് ചിന്തിക്കേണ്ടതുണ്ട്.  ഭീകരതയും തീവ്രതയും ഇസ്ലാമിന് അന്യമാണ്. നന്മയിൽ സഹകരിക്കുകയും സത്യം  മുറുകെ പിടിക്കുകയും ഉപദേശിക്കുകയും ചെയ്യണം. മൂല്യങ്ങളും തത്വങ്ങളും മുറുകെപിടിച്ചു ജോലിയിൽ സത്യസദ്ധത പുലർത്താൻ എഴുത്തുകാരും മാധ്യമ പ്രവർത്തകരും തയാറാകേണ്ടതുണ്ട്. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ പക്ഷപാതപരമായ ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നത്. സത്യം ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിേക്കണ്ടതുണ്ടെന്നും ഹറം ഇമാം പറഞ്ഞു.

അവസാന പത്തിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ മസ്ജിദുൽ ഹറാമിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാലാമത്തെ വെള്ളിയാഴ്ച കൂടുതൽ പേരെ സേവനത്തിനായി നിയോഗിച്ചു. സഞ്ചാരം എളുപ്പമാക്കാൻ മസ്ജിദുൽ ഹറാമിലെ 210 കവാടങ്ങളും തുറന്നിട്ടു. ഇലക്ട്രിക് ലിഫ്റ്റുകൾ മുഴുവൻ പ്രവർത്തിപ്പിച്ചു. ഹറം അകവും നിറഞ്ഞതോടെ മൂന്നാംഘട്ട വികസന കെട്ടിടത്തിലേക്ക് ആളുകളെ തിരിച്ചുവിട്ടു. 

മദീനയിലെ മസ്ജിദുന്നബവിയിൽ ജുമുഅ നമസ്കാരത്തിൽ അഞ്ച് ലക്ഷത്തിലേറെ പേർ പെങ്കടുത്തു. അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മസ്ജിദുന്നബവിയിലേക്കുള്ള സന്ദർശകരുടെയും ഇഅ്തികാഫിനായെത്തുന്നവരുടെയും എണ്ണം കൂടിയിരുന്നു. ഉംറ തീർഥാടകർക്ക് പുറമെ വിവിധ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മസ്ജിദുന്നബവിയിലെ ജുമുഅയിൽ പെങ്കടുക്കാനും റൗദാ ശരീഫ് സന്ദർശിക്കാനുമെത്തിയത്. 

വെള്ളിയാഴ്ചയിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാെൻറ നിർദേശത്തെ തുടർന്ന് വിവിധ വകുപ്പുകൾ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. മസ്ജിദുനബവിയിലെ ജുമുഅ നമസ്കാരത്തിനും ഖുതുബക്കും ഡോ. അലി അൽഹുദൈഫി നേതൃത്വം നൽകി. മുസ്ലിം സമൂഹത്തിെൻറ അവസ്ഥ നന്നാകാൻ ഖുർആനും പ്രവാചക ചര്യയും മുറുകെ പിടിച്ചു ജീവിക്കണമെന്ന് ഇമാം ഉദ്ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsFourth FridayMakka Haram
News Summary - Fourth Friday in Makka Haram -Gulf News
Next Story