Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യൻ...

പശ്ചിമേഷ്യൻ സംഘർഷം: വിമാന കമ്പനികൾ വൻ നഷ്ടം നേരിടുന്നതായി റിപ്പോർട്ട്

text_fields
bookmark_border
പശ്ചിമേഷ്യൻ സംഘർഷം: വിമാന കമ്പനികൾ വൻ നഷ്ടം  നേരിടുന്നതായി റിപ്പോർട്ട്
cancel

റിയാദ്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം വിമാന കമ്പനികളെ പ്രതിക ൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. വ്യോമയാന രംഗത്ത് വൻതോതിൽ നഷ്ടം സംഭവിക്ക ുന്നതായാണ് ഇൗ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്‍. പുതിയ സംഘർഷ സാഹചര്യത്ത ിൽ ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമപാതകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ തേടാ ൻ നിര്‍ബന്ധിതമായത് വിമാന കമ്പനികള്‍ക്ക് അധിക ബാധ്യതയാകുകയാണ്.

മധ്യപൗരസ്ത്യ മേഖലയിലേക്കുള്ള വിമാന സര്‍വിസുകളുടെ ചെലവ് 16 മുതല്‍ 22 ശതമാനം വരെ വര്‍ധിച്ചതായി വ്യോമയാന വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കാരണം നിരവധി വിമാന കമ്പനികളാണ് റൂട്ടുകള്‍ മാറ്റി സഞ്ചരിക്കുന്നത്. വിമാന കമ്പനികൾക്ക് മാത്രമല്ല, യാത്രക്കാര്‍ക്കും നഷ്ടം നേരിടുന്നുണ്ട്.

യാത്രാസമയം വര്‍ധിച്ചതിനു പുറമെ ഉയർന്ന ടിക്കറ്റ് നിരക്ക് നല്‍കുന്നതിനും യാത്രക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. സംഘര്‍ഷം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് അമേരിക്കന്‍ വിമാന കമ്പനികളെ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിലക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇറാഖ് വ്യോമമേഖല ഒഴിവാക്കുന്നതിന് യൂറോപ്പില്‍ നിന്നുള്ള കമ്പനികള്‍ക്ക് യൂറോപ്യന്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഏജന്‍സിയും നിര്‍ദേശം നൽകി.

പുതിയ സാഹചര്യത്തിൽ വിമാന ജീവനക്കാര്‍ക്ക് അധികസമയ വേതനം നല്‍കണം. മെയിൻറനൻസ് ചെലവും വര്‍ധിക്കുന്നു. പുറമെ പുതിയ വ്യോമപാതകള്‍ ഉപയോഗിക്കുന്നതിന് തുക വേറെയും ചെലവാക്കേണ്ടിവരുന്നു. അങ്ങനെ പണച്ചെലവ് വർധിക്കുകയും സമയനഷ്ടം സംഭവിക്കുകയും ചെയ്യുന്നതിലൂടെ നഷ്ടത്തിെൻറ കണക്കു മാത്രമാണ് രേഖപ്പെടുത്തപ്പെടുന്നതെന്ന് അയാട്ട റീജനല്‍ പ്രസിഡൻറ് മുഹമ്മദ് അല്‍ബകരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsFlight Company
News Summary - flight company-saudi-gulf news
Next Story