Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ആൾ ദൈവ’മാവില്ല;...

‘ആൾ ദൈവ’മാവില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമില്ല -ഫിറോസ് കുന്നംപറമ്പിൽ

text_fields
bookmark_border
‘ആൾ ദൈവ’മാവില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമില്ല -ഫിറോസ് കുന്നംപറമ്പിൽ
cancel

ജിദ്ദ: ജീവകാരുണ്യ പ്രവർത്തനത്തിെൻറ േപരിൽ വളരെ ജനപ്രിയനായി മാറിയ ഫിറോസ് കുന്നം പറമ്പിൽ ഭാവിയിൽ കേരള ത്തിലെ ‘ആൾദൈവ’മാവുമോ? ചോദ്യം, ജിദ്ദയിലെ മാധ്യമപ്രവർത്തകർ ഫിറോസിനോട് നേരിട്ടു തന്നെ ചോദിച്ചു. നിഷ്കള ങ്കമായ ചിരിയായിരുന്നു മറുപടി. അത്തരം ആരോപണങ്ങൾ ആരെങ്കിലും ഉന്നയിച്ചോ, പ്രത്യേകിച്ച് കേരളത്തിൽ ചാരിറ്റിയി ൽ തുടങ്ങി ചില ആൾദൈവങ്ങൾ ഉണ്ടായിവന്ന സാഹചര്യത്തിൽ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. ഒരിക്കലുമില്ലെന്ന് ഫിറേ ാസ് മറുപടി പറഞ്ഞു.

ഭാവിയിൽ ഏതെങ്കിലും പാർട്ടി സീറ്റ് തന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത് തിനും നിഷ്കളങ്കമായ നിഷേധമായിരുന്നു മറുപടി. ആതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും ഫിറോസ് വ്യക്തമാക്കി. ഞാൻ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. നേരത്തെ മുസ്ലീം ലീഗുകാരനായിരുന്നു. രാഷ്ട്രീയക്കാരനായാൽ എല്ലാവരിൽ നിന്നും തെൻറ സേവന പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടില്ല, വേണ്ടത്ര വിശ്വാസ്യത കിട്ടില്ല. രാഷ്ട്രീയം ഒരു െചളിക്കുണ്ടാണ്. അതിലിറങ്ങിയാൽ ചെളി പറ്റുമെന്നതിനാലാണ് സ്വതന്ത്രമായി പ്രവർത്തിക്കുന്നത്. ചാരിറ്റി പ്രവർത്തനത്തിെൻറ പേരിൽ സംഘടന ഉണ്ടാക്കില്ലെന്നും ഫിറോസ് വ്യക്തമാക്കി. തെൻറ പ്രവർത്തനങ്ങൾക്ക് ഏറ്റുവും കുടുതൽ സഹായം ലഭിക്കുന്നത് പ്രവാസികളുടെ ഭാഗത്ത് നിന്നാണ്. ഇവിടെ എത്തിയപ്പോൾ അവരുടെ സ്നേഹം തന്നെ വിസ്മയിപ്പിച്ചു.

പ്രതിമാസം ശരാശരി മൂന്ന് കോടി രൂപയുടെ സഹായപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നും അേദ്ദഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് പാലക്കാട് നഗരത്തിൽ വീടിന് വാടക കൊടുക്കാൻ കഴിയാതെ തെരുവിൽ കഴിഞ്ഞ ഒരു കുടുംബത്തിന് വാടകവീട് എടുത്ത് താമസിപ്പിച്ച് ഒടുവിൽ അവർക്ക് സ്വന്തം വീട് നിർമിക്കാൻ ജനങ്ങളുടെ സഹായത്തോടെ മുന്നിട്ടിറങ്ങിയതാണ് ജീവകാരുണ്യപ്രവർത്തനത്തിൽ തനിക്ക് വഴിത്തിരിവായത്. നേരത്തെ അഞ്ചുവർഷത്തോളം വികലാംഗ കോർപറേഷൻ ചെയർമാനായിരുന്ന കളത്തിൽ അബ്ദുല്ലയുടെ ഡ്രൈവറായിരുന്നു. അദ്ദേഹത്തിെൻറ കൂടെ പല രോഗികളെയും സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ സഹായ മനസ്കതയോടെയുള്ള പ്രവർത്തനങ്ങൾ തനിക്കും പ്രചോദനമായി. അഞ്ചു വർഷം കഴിഞ്ഞ് ഭരണം മാറിയപ്പോൾ സ്വാഭാവികമായും ആ ജോലി അവസാനിച്ചു. അന്നത്തെ ആ അനുഭവങ്ങളുടെ സ്വാധീനം മനസ്സിൽ നിന്ന് പോയില്ലെന്ന് ഫിറോസ് പറഞ്ഞു.

ഇപ്പോൾ മുഴുസമയ ചാരിറ്റി പ്രവർത്തകനാണ്. ജനങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ട്. അതുകൊണ്ടാണ് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് രൂപ സംഘടിപ്പിക്കാനാവുന്നത്. പണം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷിച്ചാണ്. തെൻറ പേരിലുള്ള അക്കൗണ്ടിലേക്കല്ല ജനങ്ങൾ പണമയക്കുന്നത്. സഹായം ആവശ്യമുള്ളവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാൻ ജനങ്ങളോട് ഫേസ്ബുക് ലൈവിൽ വന്ന് ആവശ്യപ്പെടുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് രൂപ ഇങ്ങനെ സ്വരൂപിക്കാനാവുന്നു. അടിയന്തരമായി പണം വേണ്ട കേസുകളിലാണിടപെടുന്നത്. ആവശ്യത്തിന് പണം അക്കൗണ്ടിൽ എത്തിയാൽ ഇനി അയക്കേണ്ടെന്ന് ഫേസ് ബുക് വഴി തന്നെ അറിയിക്കും.

വാട്സ് ആപ് ഗ്രൂപുകളും മറ്റ് സംഘടനകളുമാണ് സദുദ്യമങ്ങൾക്ക് കുടുതൽ പണമയക്കുന്നത്. വിവാഹം പോലുള്ള കാര്യങ്ങൾക്ക് സഹായിക്കാൻ ചിലർ പണം നേരിൽ എത്തിക്കാറുണ്ട്. ഇൗ പരിപാടി ഇങ്ങനെ തന്നെ തുടർന്നുകൊണ്ട് പോവും. തുടക്കത്തിൽ നാട്ടിൽ പല എതിർപ്പുകളുമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ അടങ്ങി. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സഹായക്കേസുകൾ ശ്രദ്ധയിൽ പെടുത്താറുണ്ട്. സർക്കാറിെൻറ ഭാഗത്ത് നിന്ന് തെൻറ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ല. ബഖാല അസോസിയേഷൻ പ്രതിനിധി ജമാൽ മഞ്ചേരി, ‘ജീവ’ പ്രതിനിധി കരീം മണ്ണാർക്കാട്, ഗ്ലോബൽ കേരള വെൽഫെയർ അസോസിയേഷൻ പ്രതിനിധി ശഫീഖ് പാലക്കാട് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsfiroz kunnamparambil
News Summary - firoz kunnamparambil-saudi-gulf news
Next Story