ഫാര്‍മസികളില്‍ 20 ശതമാനം സ്വദേശിവത്കരണം: തൊഴില്‍ മന്ത്രാലയം
text_fieldsറിയാദ്: സൗദിയിലെ ഫാര്‍മസി മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച് ചു. ബിരുദധാരികളായ സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടക്കത്തില്‍ 20 ശതമാനം സ്വദേശ ിവത്കരണം നിര്‍ബന്ധമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഫാര്‍മസി ജോലികളില്‍ സ്വദേശികളുടെ അനുപാതം വര്‍ധി പ്പിക്കലാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
മരുന്ന് നിര്‍മാണ കമ്പനികള്‍, ഇറക്കുമതി ഏജന്‍സികള്‍, വിതരണ കമ്പനികള്‍, മരുന്നു ഷാപ്പുകള്‍, മരുന്ന് വിതരണ രംഗത്തെ വിവിധ ഓഫീസുകള്‍ എന്നിവ സ്വദേശിവത്കരണത്തിെൻറ കീഴില്‍ വരുന്നതാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
അഞ്ച് ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു സ്വദേശി എന്ന തോതില്‍ 20 ശതമാനമാണ് തുടക്കത്തില്‍ പ്രാബല്യത്തില്‍ വരിക. ഈ തോത് സ്ഥാപനത്തിെൻറ നിതാഖാത്ത് ഗണത്തില്‍ ഇനം തിരിക്കുന്നതില്‍ പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫാര്‍മസി ബിരുദമെടുത്ത സ്വദേശികളുടെ തൊഴിലില്ലായ്മക്ക് ഇതിലൂടെ പരിഹാരം കാണാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.