Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൗഷാദ് തായത്തിന്...

നൗഷാദ് തായത്തിന് ജിദ്ദ നവോദയ യാംബു ഏരിയ യാത്രയയപ്പ് നൽകി

text_fields
bookmark_border
നൗഷാദ് തായത്തിന് ജിദ്ദ നവോദയ യാംബു ഏരിയ യാത്രയയപ്പ് നൽകി
cancel
camera_alt

യാംബുവിൽനിന്ന് ദമ്മാമിലേക്ക് ജോലി മാറിപ്പോവുന്ന നൗഷാദ് തായത്തിനുള്ള നവോദയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം അജോ ജോർജ് നൽകുന്നു

യാംബു: യാംബുവിൽനിന്ന് ദമ്മാമിലേക്ക് ജോലി മാറിപ്പോവുന്ന ജിദ്ദ നവോദയ യാംബു ഏരിയ യുവജന വേദി കൺവീനറും നവോദയ ജി.എം 16 യൂനിറ്റ് സെക്രട്ടറിയുമായ കണ്ണൂർ മരക്കാർകണ്ടി സ്വദേശി നൗഷാദ് തായത്തിന് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.

പത്തു വർഷമായി യാംബുവിലെ 'എയർ ലിക്വിഡ്' കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. നൗഷാദിനുള്ള നവോദയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം രക്ഷാധികാരി അജോ ജോർജും യുവജനവേദിയുടേത് കേന്ദ്ര കമ്മിറ്റി കൺവീനർ ആസിഫ് അലി കരുവാറ്റയും കൈമാറി.

ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ്, പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ, ട്രഷറർ ശ്രീകാന്ത്‌, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട്, മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ആശംസ നേർന്നു. നൗഷാദ് തായത്ത് മറുപടി പ്രസംഗം നടത്തി.

നവോദയയുടെ ഭാഗമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും തുടർന്നും സേവന സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവമാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജി.എം 16 യൂനിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - farewell
Next Story