പ്രാപ്പിടിയൻ പക്ഷികളുടെ സൗന്ദര്യ മത്സരം: ‘ഹാഷിമി’നും ‘സൻദാ’നും കിരീടം
text_fieldsറിയാദ്: പ്രാപ്പിടിയനുകളുടെ സന്ദര്യമത്സരത്തിൽ ഹാഷിം, സൻദാൻ എന്നീ പക്ഷികൾ കിരീടം ചൂടി. നഗരത്തിെൻറ വടക്കൻ അതിർത്തി മേഖലയിലെ മൽഹമിൽ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഫാൽക്കൻ ഫെസ്റ്റിവൽ രണ്ടാം പതിപ്പിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു മത്സരം. അഞ്ചുഘട്ടങ്ങളായി നടന്ന മത്സരത്തിൽ ഫർഖ്, ഖിർനാസ് വിഭാഗങ്ങളിലാണ് ലാവണ്യ മികവിെൻറ കിരീടങ്ങൾ ഇൗ പക്ഷികളുടെ ഉടമസ്ഥർ സ്വന്തമാക്കിയത്. 15 ലക്ഷം റിയാൽ വീതമായിരുന്നു സമ്മാനത്തുക.
ഒരു വയസ്സ് വരെയുള്ള പക്ഷികൾ ഫർഖിലും അതിനു മുകളിൽ പ്രായമുള്ളവ ഖിർനാസ് വിഭാഗത്തിലും മത്സരിച്ചു. ഫർഖ് വിഭാഗത്തിൽ കിരീടം ചൂടിയ ഹാഷിമിെൻറ ഉടമ ഖാലിദ് നാസർ അൽഹാജിരിയുടെ േനട്ടം ഒന്നിലൊതുങ്ങുന്നതായിരുന്നില്ല. അഴകളവുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മർഅബ്, തമാം എന്നീ പക്ഷികളും അദ്ദേഹത്തിേൻറതായിരുന്നു. രണ്ടാം സമ്മാനമായി 10 ലക്ഷം റിയാലും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം റിയാലും അദ്ദേഹത്തിന് ലഭിച്ചു. ആകെ 30 ലക്ഷം റിയാലിെൻറ സമ്മാന നേട്ടമാണ് അദ്ദേഹത്തിനുണ്ടായത്.
ഖിർനാസ് വിഭാഗത്തിൽ സാലെം നാസർ അൽഹാജിരിയുടെ സെൻദാൻ എന്ന പക്ഷിക്കാണ് കിരീടം. സുൽത്താൻ ഫഹദ് ദാമറിെൻറ നിയോം എന്ന പക്ഷി രണ്ടാം സമ്മാനമായ 10 ലക്ഷം റിയാലും അലി അൽമൻസൂരിയുടെ അൽഖാഇദ് എന്ന പക്ഷി മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം റിയാലും സ്വന്തമാക്കി.
സൗന്ദര്യ മികവ് നിർണയിക്കാൻ സംഘാടകരായ സൗദി ഫാൽക്കൻസ് ക്ലബ് ഏഴ് മാനദണ്ഡങ്ങളായിരുന്നു നിശ്ചയിച്ചിരുന്നത്.
തല, ചുണ്ട്, മുതുക്, കാല്, പാദം തുടങ്ങിയ അവയവങ്ങളുടെ അഴകും നിറവും ശരീരത്തിെൻറ മൊത്തം വലിപ്പവും ആകൃതിയും ഭാരവും എല്ലാം അഴക് നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങളായി. കിങ് അബ്ദുൽ അസീസ് പ്രാപ്പിടിയൻ മേള രണ്ടാം പതിപ്പിന് മൽഹമിൽ കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. തിങ്കളാഴ്ച സമാപിക്കും. സൗന്ദര്യ മത്സരത്തോടൊപ്പം പക്ഷികളുടെ പറക്കൽ മത്സരവുമുണ്ട്. വേഗതയിലും ഉയരത്തിലും പറക്കാനുള്ള കഴിവിെൻറ അടിസ്ഥാനത്തിൽ വിജയികളെ നിർണയിക്കും. കിങ് അബ്ദുൽ അസീസ് കപ്പിനാണ് ഫാൽക്കൻ ഹീറ്റ്സ് മത്സരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.