Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മുണ്ട്...

സൗദിയിൽ മുണ്ട് ധരിക്കുന്നത് നിരോധിച്ചെന്ന് വ്യാജപ്രചാരണം

text_fields
bookmark_border
സൗദിയിൽ മുണ്ട് ധരിക്കുന്നത് നിരോധിച്ചെന്ന് വ്യാജപ്രചാരണം
cancel

റിയാദ്: സൗദി അേറബ്യയിൽ മുണ്ട് ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളി ൽ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെ രുമാറ്റ സംരക്ഷണ ചട്ടത്തിലെ ചില നിബന്ധനകളെ തെറ്റായുദ്ധരിച്ചാണ് മലയാളികളടക്കമുള്ളവർ വ്യാജപ്രചാരണം കൊഴുപ്പ ിക്കുന്നത്. എം.ബി.സി ചാനലിലെ ഒരു ന്യൂസ് ക്ലിപ്പ് സഹിതം ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമാണ് പ്രചാ രണം.

അറബിയിലുള്ള ചാനൽ വാർത്തയിലെ പരാമർശങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മന്ത്രിസഭ തീരുമാനത്തെ കുറിച്ചാണ് യഥാർഥത്തിൽ വാർത്ത. സാമൂഹിക മര്യാദ ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ചാണ് വാർത്തയിലുള്ളത്. ആഭ്യന്തരമന്ത്രാലയവും വിനോദ സഞ്ചാര വകുപ്പും ചേർന്നാണ് പെരുമാറ്റ ചട്ടം രൂപപ്പെടുത്തിയത്. ഇതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയതും നിയമമാക്കി നടപ്പാക്കാൻ തുടങ്ങിയതും. പൊതുയിടങ്ങളിൽ ആളുകളുടെ പെരുമാറ്റം സംബന്ധിച്ച് പ്രധാനമായും അഞ്ച് നിബന്ധനകളാണ് ചട്ടം മുന്നോട്ടുവെക്കുന്നത്. ഇതിലൊന്ന് ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ ശിക്ഷ നേരിടേണ്ടി വരും.

1) ആളുകളെ പരസ്യമായി അവഹേളിക്കൽ, പരിഹസിക്കൽ, വെറുപ്പും വിദ്വേഷം പരത്തൽ, വംശീയാധിക്ഷേപം നടത്തൽ, 2) സ്ത്രീകളെയും കുട്ടികളേയും വാക്കലോ പ്രവൃത്തിയാലോ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, 3) പൊതുസ്ഥലങ്ങളിൽ സമാധാനനിലക്ക് ഭംഗം വരുത്തുന്ന നിലയിൽ മോശമായി പെരുമാറുക, ഉച്ചത്തിൽ ബഹളം വെക്കുക, വാഹനങ്ങളിൽ വലിയ ശബ്ദത്തിൽ പാട്ട് വെക്കുക, 4) സഭ്യമോ മാന്യമോ അല്ലാത്ത വസ്ത്രധാരണം നടത്തി പുറത്തിറങ്ങുക, 5) ക്യൂ നിൽക്കേണ്ട സ്ഥലങ്ങളിൽ അത് ലംഘിക്കുക എന്നീ നിബന്ധനകളെ കുറിച്ചാണ് ചാനൽ വാർത്തയിൽ പറയുന്നത്.

ഇതിന് പുറമെ പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ രഹസ്യ ക്യാമറകൾ ഉപയോഗിക്കൽ, ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത ഇരിപ്പടങ്ങളിൽ ഇരിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ, ലൈസൻസില്ലാതെ പരസ്യ പോസ്റ്ററുകൾ പതിക്കൽ, യാത്രക്കാരെ ശല്യപ്പെടുത്തൽ, നിരോധിത മേഖലകളിൽ പുകവലിക്കൽ തുടങ്ങിയ 12ഒാളം നിബന്ധനകൾ വേറെയും പൊതുപെരുമാറ്റ ചട്ടത്തിൽ പറയുന്നുണ്ട്. ഇൗ നിബന്ധനകളിലൊന്ന് ലംഘിച്ചാൽ പോലും ശിക്ഷിക്കപ്പെടും.

മര്യാദ ലംഘിക്കുന്നെന്ന് ശ്രദ്ധയിൽപെട്ടാൽ ആർക്കും ആയാൾക്കെതിരെ പരാതി നൽകാം. ഇൗ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതിയും സ്ഥാപിച്ചിട്ടുണ്ട്. ചാനൽ വാർത്തയിൽ എണ്ണിപ്പറഞ്ഞതിലൊന്നായ സഭ്യമല്ലാത്ത വസ്ത്രധാരണം എന്ന നിബന്ധനയെ തെറ്റായി ഉദ്ധരിച്ചാണ് മുണ്ട് നിരോധിച്ചു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഉറങ്ങുേമ്പാൾ ധരിക്കുന്ന വസ്ത്രം, അടിവസ്ത്രം എന്നിവ ധരിച്ച് പൊതുയിടങ്ങളിൽ വരാൻ പാടില്ല എന്നാണ് മാന്യമായ വസ്ത്രധാരണം എന്നത് കൊണ്ട് യഥാർഥത്തിൽ ഉദേശിക്കുന്നത്. എന്നാൽ അതിനെ മുണ്ടായി തെറ്റിദ്ധരിപ്പിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfake newsmalayalam newslungi wearing
News Summary - fake news lungi wearing in saudi- gulf news
Next Story