Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്‌സ്‌പോ 2030,...

എക്‌സ്‌പോ 2030, ഒരുക്കം: കിരീടാവകാശി ബി.ഐ.ഇ മേധാവിയുമായി ചർച്ച നടത്തി

text_fields
bookmark_border
Expo 2030
cancel
camera_alt

'എക്‌സ്‌പോ 2030' തയാറെടുപ്പുകളെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ബ്യൂറോ ഓഫ് ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ

ദിമിത്രി കെർകെന്‍റ്സെസുമായി ചർച്ച ചെയ്യുന്നു

റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയാറെടുപ്പുകളെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബ്യൂറോ ഓഫ് ഇന്‍റർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി കെർകെന്‍റ്സെസുമായി ചർച്ച നടത്തി. ബുധനാഴ്ച റിയാദിൽ നടന്ന ചർച്ചയിൽ എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും ബി.െഎ.ഇ മേധാവിയുമായുള്ള ചർച്ചയിൽ കിരീടാവകാശി സംസാരിച്ചു. സഹമന്ത്രിയും റിയാദ് നഗര റോയൽ കമ്മീഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എൻജീനീയർ ഇബ്രാഹിം അൽസുൽത്താൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ അൽറുമയ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

‘മാറ്റത്തിന്‍റെ യുഗം: ദീർഘവീക്ഷണമുള്ള നാളെക്കായി ഒരുമിച്ച്’ എന്ന പ്രമേയത്തിന് കീഴിൽ 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെ യാണ് റിയാദ് എക്‌സ്‌പോ 2030. വിഷൻ 2030ന്‍റെ സമാപനത്തോടനുബന്ധിച്ചാണ് എക്‌സ്‌പോ ഇവന്‍റ് നടക്കുകയെന്ന് കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് പ്രദർശനം നടക്കുക. പങ്കെടുക്കുന്നവർക്കും ദശലക്ഷക്കണക്കിന് സന്ദർശകർക്കും അസാധാരണമായ ആഗോള അനുഭവം നൽകുക എന്നതാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്നതിലുടെ സൗദി ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhExpo 2030
News Summary - Expo 2030
Next Story