പ്രവാസി ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് ഫണ്ട് ഗുണകരം: സൗദി കെ.എം.സി.സി
text_fieldsറിയാദ്: കേരളത്തെ നിക്ഷേപ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാറിെൻറ ‘പ്രവാസി ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് ഫണ്ട്’ പദ്ധതിയെ പ്രവാസി സമൂഹം നെഞ്ചേറ്റുമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യു.ഡി.എഫ് സർക്കാറിെൻറ പ്രഥമ ബജറ്റിലെ പ്രവാസി ക്ഷേമ പദ്ധതികളെ കമ്മിറ്റി സർവാത്മനാ സ്വാഗതം ചെയ്തു.
മുൻ സർക്കാറിെൻറ സാമ്പത്തിക ബാധ്യതകളെ മറികടന്ന് അവതരിപ്പിച്ച ഈ ജനപ്രിയ ബജറ്റ് കേരളത്തെ സുശക്തമാക്കുമെന്നും, പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും നാട്ടിൽ പുതിയ തൊഴിലവസരങ്ങളും ഉറപ്പാക്കാൻ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ്, ആഗോള ഹബ്ബുകൾ, മിഷൻ സമുദ്ര, സ്റ്റാർട്ടപ്പുകൾ എന്നിവ വഴിയുള്ള ബജറ്റ് നിർദേശങ്ങൾക്ക് സാധിക്കുമെന്നും കെ.എം.സി.സി വ്യക്തമാക്കി. ഇതിലൂടെ പ്രവാസികളുടെ അറിവും പരിചയസമ്പത്തും സംസ്ഥാന വികസനത്തിനായി പങ്കുവെക്കാൻ അവസരം ലഭിക്കും.
പ്രവാസി സംരംഭകർക്ക് ചുവപ്പുനാട ഒഴിവാക്കി ഏകജാലക സംവിധാനത്തിലൂടെ അതിവേഗം അനുമതി ലഭ്യമാക്കാൻ ഇൻവെസ്റ്റ് കേരള സെൽ രൂപവത്കരിക്കുന്നതും, ആഗോള തൊഴിൽ മേഖലകൾ പഠിച്ച് യുവജനങ്ങളെ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ ആരംഭിക്കുന്നതും വലിയ ആശ്വാസമാണ്. ഇത് വിദേശത്ത് ഉയർന്ന വേതനമുള്ള മികച്ച അവസരങ്ങൾ ഉറപ്പാക്കും. നിലവിലുള്ള ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം മടങ്ങിയെത്തിയവർക്കും വിദേശത്തുള്ളവർക്കും കൂടുതൽ സാമൂഹ്യസുരക്ഷ നൽകും. ഇത്തരം ദീർഘവീക്ഷണമുള്ള നടപടികൾക്ക് പ്രവാസി സമൂഹത്തിെൻറ ശക്തമായ പിന്തുണയുണ്ടാകുമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

