Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

പ്രവാചകപള്ളിയുടെ സൗന്ദര്യവും ചരിത്രവും വിളിച്ചോതി പ്രദർശനം

text_fields
bookmark_border
പ്രവാചകപള്ളിയുടെ സൗന്ദര്യവും ചരിത്രവും വിളിച്ചോതി പ്രദർശനം
cancel
camera_alt

മദീനയിലെ മസ്ജിദുന്നബവി വാസ്തുവിദ്യാ ചരിത്ര പ്രദർശനം മദീന ഗവർണർ ഉദ്‌ഘാടനം ചെയ്യുന്നു

Listen to this Article

മദീന: പ്രവാചകൻ മുഹമ്മദിന്റെ പേരിൽ അറിയപ്പെടുന്ന മദീനയിലെ മസ്ജിദുന്നബവിയുടെ ചരിത്രവും വാസ്തുവിദ്യാ പൈതൃകവും വിളിച്ചോതുന്ന പ്രദർശനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്‌ഘാടനം ചെയ്തു. മദീനയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും മദീനയുടെ ചരിത്രവും പൈതൃകവും മസ്ജിദുന്നബവിയുടെ വാസ്തുശിൽപ മികവും പകുത്തുനൽകാൻ പ്രദർശനം ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് ഭാഗത്ത് ഇപ്പോൾ നിർമാണത്തിലിരിക്കുന്ന അൽസലാം മ്യൂസിയത്തിന്റെ ബൃഹത്തായ പദ്ധതിയുടെ പ്രഥമഘട്ടമാണ് ഇപ്പോൾ ഉദ്‌ഘാടനം ചെയ്ത പ്രദർശനം. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും കീഴിലുള്ള രാജ്യനേതൃത്വം പള്ളിയുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കുന്നതിന് വലിയ പരിഗണനയാണ് നൽകുന്നതെന്ന് അമീർ ഫൈസൽ കൂട്ടിച്ചേർത്തു. പ്രദർശനം ഒരുക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരായ നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് ചടങ്ങിൽ സംബന്ധിച്ചു. മദീനയിലെ മസ്ജിദുൽ ഹറമിന്റെ പൗരാണിക ചരിത്രവും പിന്നിട്ടവഴികളും പുതുതലമുറക്ക് മനസ്സിലാക്കാനുതകുന്ന പൈതൃകശേഷിപ്പുകൾ പ്രദർശന ഹാളിൽ കാണാം.

ആറു നൂറ്റാണ്ട് പഴക്കമുള്ള മസ്ജിദുന്നബവിയിലെ ഖുതുബ മിമ്പർ (പ്രസംഗപീഠം) ഇവയിൽ പ്രധാനപ്പെട്ടതാണ്. അപൂർവ ചരിത്രശേഖരങ്ങൾ, വിലപിടിപ്പുള്ള ചരിത്രശേഷിപ്പുകൾ, പ്രവാചക പള്ളിയുടെ വാസ്തുശിൽപ മികവുകൾ മനസ്സിലാക്കാവുന്ന രേഖകൾ തുടങ്ങിയവ മദീനത്തുന്നബവിയുടെ ചരിത്രത്തിന്റെ നാൾവഴികൾ പകർന്നുതരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും മികവുറ്റ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഹാളിലെ പ്രദർശന വസ്തുക്കൾ പൂർത്തിയാക്കിയിരിക്കുന്നത്.

അൽമദീന അൽമുനവ്വറ സ്റ്റഡീസ് ആൻഡ് റിസർച് സെൻറർ, ഇരുഹറം കാര്യാലയം ജനറൽ പ്രസിഡൻസി, മദീന റീജ്യൻ ഡെവലപ്‌മെൻറ് അതോറിറ്റി, കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) എന്നിവയുൾപ്പെടെ നിരവധി അതോറിറ്റികളുടെയും സർക്കാർ ഏജൻസികളുടെയും സംയുക്ത സഹകരണത്തോടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prophet's mosque
News Summary - Exhibition on the Beauty and History of the Prophet's mosque
Next Story