തൊഴിൽ പ്രതിസന്ധി: രാജസ്ഥാൻ സ്വദേശി നാടണഞ്ഞു
text_fieldsദമ്മാം: അൽഅഹ്സയിൽ ശമ്പളവും മതിയായ ചികിത്സയും ലഭിക്കാതെ ദുരിതത്തിലായ രാജസ്ഥാൻ സ്വദേശി നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. നാലു വർഷമായി ഹസ മസ്റൂഇയ്യയിൽ സ്വകാര്യ നിർമാണ കമ്പനിയിൽ കാർപെൻററായി ജോലിചെയ്യുകയായിരുന്നു രാജസ്ഥാൻ ബിക്കാനീർ സ്വദേശി പ്രമോദ്.
കോവിഡിെൻറ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശമ്പളം കഴിഞ്ഞ മൂന്നു മാസമായി നിലച്ചു. ചികിത്സച്ചെലവിനുപോലും പണം ഇല്ലാതെ വന്നതോടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നീടാണ്, ഹസ നവയുഗം ജീവകാരുണ്യവിഭാഗത്തോട് സഹായം അഭ്യർഥിക്കുന്നത്. നവയുഗം ജീവകാരുണ്യ പ്രവർത്തകരായ സിയാദ് പള്ളിമുക്കും മണി മാർത്താണ്ഡവും പ്രമോദിനെ പോയി കാണുകയും ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
പ്രമോദിെൻറ സ്പോൺസറുമായി സംസാരിച്ച് കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും നൽകി നാട്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്പോൺസർ സഹകരിച്ചില്ല. തുടർന്ന്, ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതിയിൽ കേസ് വിളിച്ചപ്പോൾ സ്പോൺസർ വന്ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ കേസ് ഒത്തുതീർപ്പാക്കി. തുടർന്ന് സ്പോൺസർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഫൈനൽ എക്സിറ്റ് അടിച്ച പാസ്പോർട്ടും പ്രമോദിന് കൈമാറി. കേസ് അനുകൂലമായ രീതിയിൽ ഒത്തുതീർന്നതോടെ പ്രമോദ് നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.