എംബസി വെൽെഫയർ ഫണ്ടിൽ നിന്ന് സഹായം: ആവശ്യം പരിഗണിക്കാമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി
text_fieldsറിയാദ്: കോവിഡ് പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് അ തതിടങ്ങളിലെ എംബസി വെൽഫെയർ ഫണ്ടിൽനിന്ന് സഹായം അനുവദിക്കുന്നത് പരിഗണിക്കാമെ ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് ഉറപ്പുനൽകി. മുസ്ലിം ലീഗും കെ.എം.സി.സിയും ആവശ്യം ഉന്നയിച്ച് അയച്ച കത്തിനാണ് ഫോണിലൂെട മന്ത്രി എം.പിക്ക് ഇൗ മറുപടി നൽകിയത്. വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ പ്രവാസികൾ നേരിടുന്നതെന്നും പ്രയാസങ്ങൾ ലഘൂകരിക്കാൻ ഇന്ത്യന്‍ എംബസികള്‍ സജീവമായി ഇടപെടണെമന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഭക്ഷണവും ചികിത്സയും സുരക്ഷിതമായ പാര്‍പ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി എംബസികളുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യൂ.എഫ്) ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൗ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് എം.പിമാര്‍ പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് കത്തയച്ചിരുന്നു. തുടർന്നാണ് കുഞ്ഞാലിക്കുട്ടി എം.പിയുമായി ഫോണില്‍ മന്ത്രി എസ്. ജയശങ്കർ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നല്കി.
ഗള്‍ഫ് രാജ്യങ്ങളിലെ അവിദഗ്ധ തൊഴിലാളികളിൽ ഏറെയും മലയാളികളാണ്. ദൈന്യദിനം ആവശ്യങ്ങള്‍പോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണ് അവര്‍. കോവിഡ് വ്യാപനം ഉണ്ടാവുന്നതോടെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മതിയായ വൈദ്യസഹായവും അവശ്യ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ട് ഉപയോഗിക്കാന്‍ തയാറാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക് സഹായമുറപ്പാക്കാന്‍ എംബസികള്‍ തയാറാവണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രിയെ കൂടാതെ റിയാദ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്. സൗദിയിലെ നിലവിലെ സാഹചര്യങ്ങൾ കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ തുടങ്ങിയവർ മുസ്ലിം ലീഗ് നേതാക്കളുടെ അടിയന്തര ശ്രദ്ധയിൽ പെടുത്തിയിരുന്നു. രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ കൂട്ടമായി കഴിയുന്ന ഇന്ത്യക്കാർ ആശങ്കാകുലരാണ്. ഇവരിൽ നാട്ടിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര, കേരള സർക്കാറുകളിൽ സമ്മർദം ചെലുത്താനും കെ.എം.സി.സി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.