Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഫർണിച്ചറിനുള്ളിൽ ഒളിപ്പിച്ച 19 ലക്ഷം ലഹരി ഗുളികകൾ പിടികൂടി

text_fields
bookmark_border
ഫർണിച്ചറിനുള്ളിൽ ഒളിപ്പിച്ച 19 ലക്ഷം ലഹരി ഗുളികകൾ പിടികൂടി
cancel
camera_alt

പിടിയിലായ സിറിയൻ പൗരനും ലഹരി ഗുളികകളും

ജിദ്ദ: ഫർണിച്ചർ ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ കൊണ്ടുവന്ന 19 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്ത് പിടികൂടി. വിദേശത്ത് നിന്ന് കപ്പലിലെത്തിയ ഫർണിച്ചർ ഉപകരണങ്ങളുടെ മറവിലാണ് ഇത്രയധികം നിരോധിത ഗുളികകൾ കടത്താൻ ശ്രമിച്ചത്.

ജിദ്ദ ഇസ്ലാമിക തുറഖത്തുവെച്ച് സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി ചേർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളാണ് കടത്തൽ ശ്രമം പരാജയപ്പെടുത്തിയത്.

ഷിപ്മെന്റ് സ്വീകരിക്കാനെത്തിയ സിറിയൻ പൗരനെ അറസ്റ്റ് ചെയ്തതായും ഡയറക്ടറേറ്റ് അറിയിച്ചു. അനന്തര നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestsdrug cse
News Summary - Drugs
Next Story