Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 40,000...

സൗദിയിൽ 40,000 ത്തിലധികം വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചു

text_fields
bookmark_border
സൗദിയിൽ 40,000 ത്തിലധികം വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചു
cancel

ജിദ്ദ: സൗദിയിൽ 40,000 ത്തിലധികം വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതായി സൗദി ട്രാഫിക് മേധാവി കേണൽ മുഹമ്മദ്  അൽബസാമി. റിയാദിലെ ളുബാത് ക്ലബിൽ സംഘടിപ്പിച്ച ട്രാഫിക് വകുപ്പ് ഒാഫീസ് മേധാവികളുടെ സംഗമത്തിനു ശേഷം അറിയ ിച്ചതാണിത്. സ്ത്രീകളുടെ ഡ്രൈവിങ് നല്ല നിലയിൽ നടന്നുവരുന്നുണ്ട്. വനിതാഡ്രൈവിങ് സ്കൂളുകൾ മാതൃകാപരവും അന ്താരാഷ്ട്ര നിലാരത്തോട് കൂടിയതുമാണ്.
സ്കൂളുകളുടെ എണ്ണം കൂട്ടുമെന്നും ട്രാഫിക് മേധാവി പറഞ്ഞു. ട്രാഫിക് വകുപ്പ് ഒാഫീസ് മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ട്രാഫിക് രംഗത്ത് ഒരുപാട് ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. വഴികൾ അത്ര പ്രയാസമേറിയതല്ല. ലക്ഷ്യസ്ഥാനത്തെത്താൻ വാഹനമോടിക്കുന്നവരോട് നല്ല നിലയിൽ പെരുമാറേണ്ടതുണ്ട്. റോഡിലെ സിഗ്നലുകളും ട്രാഫിക് വ്യവസ്ഥകളും ഡ്രൈവർമാർ പാലിക്കണം. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഇപ്പോൾ പല സംവിധാനങ്ങളുണ്ട്. രാജ്യത്തെ എല്ലാ റോഡിലും മൊബൈൽ വാഹനങ്ങളുപയോഗിച്ച് അമിത വേഗത, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗം സീറ്റ് ബെൽറ്റ് നിയമലംഘനം എന്നിവ നിരീക്ഷിക്കും.

അത്യാധുനിക സാേങ്കതികത ഉപയോഗപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. തുടക്കത്തിൽ 150 സാധാരണ വാഹനങ്ങളാണ് നിരീക്ഷണത്തിന് ഒരുക്കിയിരിക്കുന്നത്. സിവിൽ ഉദ്യോഗസ്ഥരായിരിക്കും ഇൗ വാഹനം ഒാടിക്കുക. ഭാവിയിൽ പദ്ധതി വിപുലമാക്കുമെന്നും ട്രാഫിക്ക് മേധാവി പറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളോട് കൂടിയ വാഹനങ്ങളുടെ ഉദ്ഘാടനം ചടങ്ങിൽ പൊതു സുരക്ഷ മേധാവി ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women drivingSaudi Driving License
News Summary - driving license approved 40000 women in saudi-saudi-gulfnews
Next Story