Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസം...

പ്രവാസം തുടങ്ങുേമ്പാൾ ബിരുദധാരി; ഇപ്പോൾ ഡോക്ടർ

text_fields
bookmark_border
പ്രവാസം തുടങ്ങുേമ്പാൾ ബിരുദധാരി; ഇപ്പോൾ ഡോക്ടർ
cancel
camera_alt???. ???????????? ???????

റിയാദ്: പ്രവാസം തുടങ്ങുേമ്പാൾ വെറും ബിരുദധാരിയായിരുന്നയാൾ വർഷങ്ങൾക്കിപ്പുറം ഡോക്ടറേറ്റ് നേട്ടത്തിെൻറ തിളക്കത്തിൽ. റിയാദിലെ കിങ് സഉൗദ് യൂനിവേഴ്സിറ്റിയിൽ റിസർചറായ പാലക്കാട് പള്ളിത്തെരുവിൽ പരേതനായ എ.എം. അബ്ദുൽ ഹമീദിെൻറയും കെ. നഫീസയുടെയും മകൻ എം.എ. സർഫ്രാസ് നവാസിനാണ് ഭാരതിയാർ സർവകലാശാലയിൽനിന്ന് മാനേജ്മെൻറിൽ പിഎച്ച്.ഡി ലഭിച്ചത്. സൗദി അറേബ്യയിൽ ചെറിയൊരു ജോലിയിൽ പ്രവാസം തുടങ്ങിയ സർഫ്രാസ് ഉപജീവനത്തിനൊപ്പം തുടർപഠനവും നടത്തിയാണ് ഉന്നത നേട്ടം സ്വന്തമാക്കിയത്.

പിതാവിെൻറ ആകസ്മിക വേർപാടിനെ തുടർന്ന് ബിരുദം കഴിഞ്ഞയുടൻ സൗദിയിലെത്തിയതാണ്. ജിദ്ദയിലെ ഒരു കമ്പനിയിൽ ജോലിയിൽ ചേർന്നു. റിയാദിലേക്ക് പിന്നീട് മാറ്റം കിട്ടി. ജോലി സമയം കൂടുതലും വേതനം കുറവും എന്ന അവസ്ഥയിൽ നല്ല ഒരു ജോലി നേടുക എന്നത് സ്വപ്നമായി. അത് യാഥാർഥ്യമാക്കാൻ അവസരം തേടുേമ്പാൾതന്നെ വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ ബിരുദാനന്തര പഠനവും തുടർന്നു.

അവധി ദിനമായ വെള്ളിയാഴ്ച പഠനത്തിനായി മാറ്റിെവച്ചു. പഠനം പൂർത്തിയാക്കി തൊഴിലവസരങ്ങൾ തേടുന്നതിനിടയിൽ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ ഒരു അഭിമുഖ പരീക്ഷയിൽ പെങ്കടുക്കാനായത് ജീവിതം മാറ്റിമറിച്ചു. റിസർചർ തസ്തികയിലാണ് ജോലി ലഭിച്ചത്. ഇതോടെ ഗവേഷണത്തിൽ വലിയ താൽപര്യമായി.

ഭാരതീയാർ സർവകലാശാലയുടെ യോഗ്യതാ പരീക്ഷയിൽ വിജയിച്ച് മാനേജ്മെൻറ് വിഷയത്തിൽ പി.എച്ച്.ഡി പഠനം ആരംഭിച്ചു. പ്രവാസത്തിനിടയിലെ അവധിക്കാലങ്ങളെല്ലാം ഗവേഷണത്തിന് വേണ്ടി മാറ്റിവെച്ചു. വാട്സ്ആപ്പും ഫേസ്ബുക്കും വഴി ഗവേഷണ വിദ്യാർഥികളുടെ ഒരു സുഹൃത്ത് വലയം സൃഷ്ടിച്ച് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ചു. യൂട്യൂബ്, ഗൂഗ്ൾ സ്കോളർ എന്നീ സമൂഹമാധ്യമ സൗകര്യങ്ങളും ഗവേഷണ ആവശ്യത്തിന് ഉപയോഗിച്ചു. ആറ് വർഷത്തെ നിരന്തര പരിശ്രമത്തിെനാടുവിൽ ഡോക്ടറേറ്റ് കൈയിലെത്തി.

യൂനിവേഴ്സിറ്റിയിലെ റിസർചർ പദവിയിൽ ഇരുന്ന് ഇതുവരെ 23 സൗദി ഗവേഷണ വിദ്യാർഥികൾക്ക് ഡാറ്റാ അനാലിസിസ്, മാനുസ്ക്രിപ്റ്റ് പ്രിപറേഷൻ എന്നീ വിഷയങ്ങളിൽ സഹായിക്കാൻ അവസരം കിട്ടി. രണ്ട് ഇൻറർനാഷനൽ ജേണലുകളിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 മുതൽ കുടുംബം റിയാദിൽ കൂടെയുണ്ട്. സുമയ്യ പർവീനാണ് ഭാര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsaudigulf newsmalayalam news
News Summary - doctor-saudi-gulf news
Next Story