ഡിഫ സൂപ്പര്‍ കപ്പ്: ഇ.എം.എഫ് റാക്കയും ദാറുസ്സിഹ യൂത്ത് ക്ലബും ഫൈനലില്‍
text_fieldsദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ച് എമ്പയര്‍ റസ്റ്റാറൻറ് ഇ.എം.എഫ് റാക്കയും ദാര്‍ അല്‍സിഹ യൂത്ത് ക്ലബ് കോബാറും കലാശപോരാട്ടത്തിന് അര്‍ഹത നേടി. ആദ്യ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ഗള്‍ഫ് കോ യുനൈറ്റഡ് എഫ്.സിയെയാണ് ഇ.എം.എഫ് പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരത്തില്‍ ഇരുടീമും കരുതലോടെയും ആക്രമണ പ്രത്യാക്രമണത്തിലൂടെയും കളി തുടങ്ങിയപ്പോള്‍ മത്സരം വാശിയേറിയതായി.
രണ്ടാം പകുതിയില്‍ കിട്ടിയ കോര്‍ണര്‍ കിക്ക് ഫ്ലിക്ക് ഷോട്ടിലൂടെ വലയിലെത്തിച്ച് നിസാര്‍ യുനൈറ്റഡ് എഫ്.സിക്ക് ലീഡുനേടിയെങ്കിലും ലോങ് റേഞ്ച് ഷോട്ടിലൂടെ അഫ്സഹ് തിരിച്ചടിച്ച് ഇ.എം. എഫിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കിട്ടിയ ത്രോബോള്‍ സ്വീകരിച്ച് അഫ്സഹ് നല്കിയ പാസ് സ്വീകരിച്ച ജാബിറിെൻറ ഷൂട്ട് പോസ്റ്റിെൻറ മൂലയില്‍ കയറിയപ്പോള്‍ രണ്ടാം ഗോളുമായി ഇ.എം.എഫ് ഫൈനലിലേക്ക് പ്രവേശിച്ചു. കളിയിലെ താരമായി ജാബിര്‍ ചെറുവാടിയെ തെരഞ്ഞെടുത്തു.
രണ്ടാം സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് സുഡാൾ എഫ്.സി ദമ്മാമിനെ പരാജയപ്പെടുത്തിയാണ് യൂത്ത് ക്ലബ് കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. കളിയുടെ തുടക്കത്തില്‍ കിട്ടിയ അവസരം മുതലാക്കി ജവാദ് യൂത്ത്ക്ലബിന് ലീഡ് നേടി. ഇരുടീമും തുടരെ ആക്രമണങ്ങള്‍ നടത്തിയപ്പോള്‍ മത്സരം വാശിയേറിയതായി. ഗോള്‍ തിരിച്ചടിക്കാന്‍ എഫ്.സി ദമാം ശ്രമം നടത്തുമ്പോള്‍തന്നെ യൂത്ത്ക്ലബിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജവാദ് തെൻറ രണ്ടാം ഗോളും നേടി.
രണ്ടു ഗോള്‍ നേടിയ ജവാദിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ദമ്മാമിലെ സാമൂഹിക-സാംസ്കാരിക-കായിക രംഗങ്ങളിലെ പ്രമുഖരായ ടി.പി.എം. ഫസല്‍, അഷ്റഫ് ആലുവ, താജ് അയ്യാരില്‍, നഈം ചേന്ദമംഗലൂര്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് നിഷാദ്, ഷറഫ് പാറക്കല്‍, സമദ് കാസര്‍കോട്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. സെപ്റ്റംബര്‍ 27 നാണ് കലാശപ്പോരാട്ടം. ഡിഫ ടൂര്‍ണമെൻറ് കമ്മിറ്റി ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും സംഘാടനത്തിന് നേതൃത്വം നല്കി. അബ്ദുറഹ്മാന് വാണിയമ്പലം, അര്‍ഷദ് വാഴക്കാട്, ഷിയാസ് താനൂര്‍, റിയാസ് എടത്തനാട്ടുകര എന്നിവര്‍ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.