ദേവീ ബാലിഷെട്ടി നിയമ നയതന്ത്ര കുരുക്കിൽനിന്ന് മോചിതയായി നാടണഞ്ഞു
text_fieldsദമ്മാം: ഖത്തറിൽ വീട്ടുവേലക്കാരിയായിരുന്ന ആന്ധ്ര, കടപ്പ സ്വദേശി ദേവീ ബാലിഷെട്ടി (39) മൂ ന്നു കൊല്ലം മുമ്പ് സ്പോൺസറും കുടുംബവുമായി സന്ദർശക വിസയിലാണ് സൗദിയിലെത്തിയ ത്. ആഴ്ചകൾ നീണ്ട ബന്ധുസന്ദർശനങ്ങൾക്കുശേഷം മടങ്ങുേമ്പാഴാണ് ഖത്തർ-സൗദി അതിർ ത്തിയിലെ എമിഗ്രേഷൻ രേഖകളിൽ ദേവി ബാലിഷെട്ടി സൗദിയിൽ എത്തിയതിന് തെളിവില്ലെന്ന് മനസ്സിലാകുന്നത്. എന്നാൽ, പാസ്പോർട്ടിൽ സൗദിയിലേക്ക് വന്നതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പലവിധ ശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാതെവന്നതോടെ ദേവീ ബാലിഷെട്ടിയെ നാരിയയിലെ ബന്ധുവീട്ടിലാക്കി സ്പോൺസറും കുടുംബവും ഖത്തറിലേക്ക് മടങ്ങി. സൗദി-ഖത്തർ ബന്ധം ഉലഞ്ഞതോടെ രേഖകൾ ശരിയാക്കാനുള്ള തുടർശ്രമങ്ങളും വിജയിക്കാതെവന്നു. അതോടെ, തെൻറതല്ലാത്ത കാരണത്തൽ ഇവർ സൗദിയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരിയായി മാറി. നാരിയയിൽ ഇവർ ജോലിചെയ്തിരുന്ന കുടുംബം നന്നായി പെരുമാറുകയും എല്ലാ മാസവും കൃത്യമായി ശമ്പളം നൽകുകയും ചെയ്തിരുന്നു.
ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർ എട്ട് വയസ്സുള്ള മകളെ വളർത്താനുള്ള വകതേടിയാണ് വിദേശത്ത് വീട്ടുവേലക്കാരിയായത്. തിരിച്ചുപോകാനുള്ള പഴുതുകൾ അടയുകയും കുഞ്ഞിനെ കാണാനുള്ള അവസരം വൈകുകയും ചെയ്തതോടെ ഇവർ കടുത്ത മാനസിക സമ്മർദത്തിൽ പെടുകയായിരുന്നു. എല്ലാ ആഴ്ചയിലും നാരിയയിൽനിന്ന് നിലവിലെ ജോലിചെയ്യുന്ന വീട്ടിലെ സൗദി, ദേവീ ബാലഷെട്ടിെയയും കൂട്ടി ദമ്മാമിലെ പാസ്പോർട്ട് ഒാഫിസിലും ഡീപോർേട്ടഷൻ സെൻററുകളിലും കയറിയിറങ്ങും. ഒരു വഴിയും കാണാതെ മടങ്ങും.
സാമൂഹികപ്രവർത്തകനായ നാസ് വക്കത്തിെൻറ ഇടപെടലാണ് ഒടുവിൽ നാടണയാൻ വഴിയൊരുക്കിയത്. ഡീപോർേട്ടഷൻ സെൻറർ മേധാവിയുെട മുന്നിൽ ഇവരെ ഹാജരാക്കുകയായിരുന്നു. നാട്ടിൽ പോകുന്നതിനുള്ള തടസ്സം വിശദീകരിച്ചതോടെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ ഇവരെ സഹായിക്കാൻ തയാറായി. നിയമത്തിെൻറ നൂലാമാലകൾക്ക് അപ്പുറത്ത് സന്ദർശക വിസയിൽ എത്തി കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നവരുടെ ഗണത്തിൽപെടുത്തി ഇവരെ നാടുകടത്തൽ കേന്ദ്രത്തിലെ വനിത ജയിലിലാക്കി.
തുടർന്ന് ജാമ്യത്തിൽ ഇറക്കുകയും ദിവസങ്ങൾക്കകം എക്സിറ്റ് നൽകുകയും ചെയ്തു. അടുത്തകാലത്തൊന്നും നാടുകാണാൻ കഴിയില്ലെന്ന് കരുതിയിരുന്ന ദേവീ ബാലഷെട്ടിക്ക് എക്സിറ്റ് ലഭിച്ചപ്പോഴുണ്ടായ സന്തോഷം വിവരാണാതീതമായിരുന്നു. ഇവർ മൂന്നു കൊല്ലത്തിലധികം ജോലിചെയ്ത കുടുംബവും കണ്ണീരോടെയാെണങ്കിലും കടമ്പകഴിഞ്ഞ ആശ്വാസത്തോടെയാണ് യാത്രയാക്കിയത്. നാട്ടിലേക്കുള്ള ടിക്കറ്റും മറ്റു സൗകര്യങ്ങളും ചെയ്തുനൽകിയതും ഇൗ കുടുംബമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.