Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഉലയിൽ...

അൽഉലയിൽ ഇൗത്തപ്പഴമേള ഇന്ന് തുടങ്ങും

text_fields
bookmark_border

യാംബു: അൽഉല റോയൽ കമീഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന അൽഉല ഈത്തപ്പഴമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. രാജ്യത്തെ ഈത്തപ്പഴകൃഷി പ്രോത്സാഹിപ്പിക്കലും രാജ്യത്ത് ഉൽപാദിപ്പിച്ച ഈത്തപ്പഴത്തിെൻറ വിപണനവുമാണ് മേളയുടെ ലക്ഷ്യം.16ദിവസം നീളുന്ന മേള ഇൗമാസം 17ന് അവസാനിക്കും. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് മുഖ്യ പരിപാടികൾ.

ഈത്തപ്പഴത്തിെൻറ വാണിജ്യലേലം രാവിലെ ആറു മുതൽ ഒമ്പതുവരെയും പൊതുവിപണി വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പതുവരെയുമാണ് ഒരുക്കുന്നത്. അൽഉലയിലെ 'എലിഫെൻറ് റോക്കിന്' അടുത്തുള്ള അൽഫുർസാൻ പ്രദേശത്താണ് മേള ഒരുക്കിയിരിക്കുന്നത്. സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽഉല ഈന്തപ്പനകൃഷിക്ക് സൗദിയിൽ പ്രസിദ്ധമായ പ്രദേശമാണ്. പുരാതനകാലത്ത് ശുദ്ധജലം സമൃദ്ധമായി ഒഴുകിയ രണ്ട് അരുവികൾക്കരികെ ഉയരംകൂടിയ ഈന്തപ്പനകൾ ധാരാളം ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇത് സൂചിപ്പിച്ചാണ് ഉയരം കൂടിയത് എന്ന അർഥമുള്ള 'അൽഉല' എന്നപേര് ഈ പ്രദേശത്തിന് ലഭിച്ചത്.

രണ്ട് ദശലക്ഷത്തിലധികം ഈന്തപ്പനകൾ ഇപ്പോഴും ഇവിടെയുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ബർനീ വിഭാഗത്തിൽപെടുന്ന ഈത്തപ്പഴത്തിെൻറ വൈവിധ്യമാർന്ന കൃഷികളാണ് അൽഉലയിൽ കൂടുതൽ കാണുന്നത്. ബർനീ ഈത്തപ്പഴത്തിെൻറ ഇനങ്ങളിൽപെട്ട മബ്‌റും, മഷ്‌റൂഖ്‌, അൽആദി തുടങ്ങിയവ ഒരേ ഈന്തപ്പനമരത്തിൽ ഉണ്ടാകുന്ന അപൂർവ കാഴ്ചയും ഇവിടത്തെ ഒരു പ്രത്യേകതയാണ്.

ഈത്തപ്പഴ മേളയോടനുബന്ധിച്ച് മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി കലാസാംസ്‌കാരിക ചടങ്ങുകളും ഒരുക്കുന്നുണ്ട്. ഈത്തപ്പഴ ഉൽപാദനത്തിനും വിപണനത്തിനുമായി വൻ നിക്ഷേപകരെ ആകർഷിക്കുംവിധമാണ് മേളയുടെ സംവിധാനം. വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളും അതിെൻറ വിവിധ ഉൽപന്നങ്ങളും മേളയിൽ അപൂർവ കാഴ്‌ചയായിരിക്കും. പരമ്പരാഗതമായി നിർമിക്കുന്ന നിരവധി കൈത്തറി, കരകൗശല വസ്തുക്കളും മേളയിൽ പ്രദർശനത്തിനുണ്ടാകും.

കർഷകർക്ക് നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. ആഗോള വിപണിയിൽ നല്ല ഡിമാൻഡുള്ള ഒന്നാണ് അൽഉല ഈത്തപ്പഴം. അൽഉലയിലെ കാർഷിക മേഖലക്ക് ഈത്തപ്പഴ മേള ഏറെ ഉണർവ് നൽകിയതായും ഈത്തപ്പഴ കർഷകർക്കുള്ള വലിയ അംഗീകാരവും വിപണനത്തിനുള്ള നല്ല അവസരവുമാണ് ഇതെന്നും അൽഉല റോയൽ കമീഷൻ ചീഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻറ് ഓഫിസർ മുഹമ്മദ് അൽഷമരി പറഞ്ഞു.

ഉയർന്ന നിലവാരമുള്ള കാർഷിക ഉൽ‌പന്നങ്ങളാണ് അൽഉലയിൽ കൃഷിചെയ്യുന്നതെന്നും കാർഷികമേഖലയുടെ വളർച്ചക്കും അഭിവൃദ്ധിക്കും നല്ല അവസരങ്ങൾ ഉണ്ടാക്കുകയാണ് മേളയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽഉല ഗവർണർ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പ്രഖ്യാപിച്ച സാമ്പത്തിക സാമൂഹിക പാക്കേജുകളുടെ ഭാഗമായാണ് വിപുലമായ മേള ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al uladate fest
Next Story