Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കൂടുതൽ ജോലികൾ...

സൗദിയിൽ കൂടുതൽ ജോലികൾ സ്വദേശിവത്കരിക്കാൻ തീരുമാനം

text_fields
bookmark_border

ജിദ്ദ: സൗദിയിൽ മാർക്കറ്റിങ്, ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികൾ സ്വദേശിവത്കരിക്കാൻ തീരുമാനം. ഞായറാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹ് മാർക്കറ്റിങ്, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്.

സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണിത്. തീരുമാനം രാജ്യത്തെ എല്ലാ മേഖലകളിലും ബാധകമാകും.

മാർക്കറ്റിങ് ജോലികളിൽ അഞ്ചോ അതിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനാണ് തീരുമാനം. ഇങ്ങനെ നിയോഗിക്കുന്ന സ്വദേശികളുടെ മിനിമം വേതനം 5,500 റിയാലായിരിക്കണമെന്നും തീരുമാനത്തിലുണ്ട്. 12,000 ലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികളിൽ 20,000ത്തിലധികം ജോലികളാണ് ലക്ഷ്യമിടുന്നത്. വിവർത്തനം, സ്റ്റോർകീപ്പർ ജോലികളിൽ മിനിമം വേതനം 5000 റിയാലായിരിക്കണമെന്ന് തീരുമാനത്തിലുണ്ട്. 2022 മെയ് എട്ടിന് തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്ക് തീരുമാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉറപ്പുവരുത്താനും നടപ്പിലാക്കുന്നതിനും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NationalizationrepatriateSaudi Arabia
News Summary - Decision to repatriate more jobs in Saudi
Next Story