ദുർഘട പാതയിൽ പാതി ദൂരം പിന്നിട്ട് ദാക്കർ റാലി
text_fieldsറിയാദ്: ജിദ്ദയില്‍നിന്ന് റിയാദിലേക്ക് 9,000 കിലോമീറ്റര്‍ ദൂരത്തിൽ ആരംഭിച്ച ദാക്കര്‍ റാലി ആറ് ഘട്ടം പിന്നിട്ടു. ഇൗ മാസം അഞ്ചിന് തുടങ്ങിയ വാഹന ഒാട്ട മത്സരം പകുതി ദൂരമാണ് ഇതിനകം പിന്നിട്ടത്. ഏഴായിരം കിലോമീറ്റര്‍ ദൂരത്തിൽ മരുഭൂമിയിലൂടെ പ്രത്യേകം തയാറാ ക്കിയ വളവും തിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ അത്യന്തം ദുർഘടം പിടിച്ച ട്രാക്കിൽ ലോകോത്തര വാഹന ഒാട്ടക്കാരെല്ലാം നേരിടുന്നത് കനത്തവെല്ലുവിളിയാണ്.
ജിദ്ദയില്‍ നിന്ന് യാംബു റൂട്ടിലൂടെ അല്‍ഉലയും നിയോമും കടന്ന് റാലിയിലെ വാഹനങ്ങൾ ഹാഇലിലേക്ക് പ ്രവേശിച്ചു. മരുഭൂമിയുടെ ഭംഗിയും സൗദിയുടെ ഭൂഘടനയും അനാവരണം ചെയ്യപ്പെടുന്നുണ്ട് റാലിയില്‍. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹെലികോപ്ടറുകളും ഡ്രോണുകളും വാഹനങ്ങള്‍ക്കു പിന്നാലെയുണ്ട്. ബൈക്ക്, ക്വാഡ്, കാര്‍, ട്രക്ക്, എസ്.എസ്.വി എന്നിങ്ങനെ അഞ്ചിന വാഹനങ്ങളാണ് റാലിയിലുള്ളത്.
ട്രക്കുകള്‍ക്കാണ് ഏറ്റവും പ്രയാസകരമായ ഉദ്യമം. എല്ലായിനങ്ങൾക്കും ട്രാക്ക് ഒന്നാണ്. ഒരു ദിവസം ശരാശരി 500നും 700നും ഇടയിലുള്ള ദൂരമാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ആകെയുള്ള 12 ഘട്ടങ്ങളിലെ ആറെണ്ണമാണ് പൂർത്തിയാക്കിയത്. ഒാരോ ഘട്ടം കഴിയുേമ്പാഴും മത്സരാര്‍ഥികള്‍ക്ക് വിശ്രമിക്കാൻ അവസരമുണ്ട്. 12 ഇടങ്ങളിൽ വിശ്രമിക്കും. അതിൽ ആറെണ്ണമാണ് പിന്നിട്ടത്.
12 ഘട്ടങ്ങളിലൂടെ റാലി 12 ദിവസംകൊണ്ട് റിയാദിലെത്തും. ദുര്‍ഘടമായ ട്രാക്കില്‍ വാഹനങ്ങള്‍ പഞ്ചറാകുന്നത് മത്സരാര്‍ഥികളെ അലട്ടുന്ന പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. മണലിലൂടെയുള്ള ട്രാക്കായതിനാൽ വാഹനങ്ങള്‍ ചരിയുന്നുമുണ്ട്. ആറുഘട്ടം പിന്നിടുമ്പോള്‍ ഹോണ്ട ടീമിെൻറ അമേരിക്കക്കാരനായ റിക്കി ബ്രാബെക്കാണ് ബൈക്കുകളുടെ മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.
ക്വാഡ് ഡ്രൈവിങ്ങില്‍ ഫ്രാന്‍സിെൻറ സിമോണ്‍ വിറ്റ്സേയും കാറുകളില്‍ ബഹ്റൈെൻറ എക്സ് റൈഡ് സഖ്യവുമാണ് മുന്നില്‍. ട്രക്കുകളില്‍ റഷ്യയുടെ കമാസ് മാസ്റ്റര്‍ സഖ്യവും എസ്.എസ്.വിയില്‍ ചിലിയുടെ സൗത്ത് റേസിങ് സഖ്യവും മുന്നിട്ട് നില്ക്കുന്നു. ഈ മാസം 17ന് റിയാദിൽ മത്സരം അവസാനിക്കും. റാലിയിൽ ബൈക്ക് റൈഡർമാരായ രണ്ട് ഇന്ത്യാക്കാരും പെങ്കടുക്കുന്നുണ്ട്.
ഇതില്‍ ഒരാള്‍ ജര്‍മനിയിൽനിന്നെത്തിയ മലയാളിയായ ഹരിത് നോഹയാണ്. 1977ലാണ് ലോകത്താദ്യമായി ദാക്കര്‍ മോട്ടോര്‍ റാലി നടക്കുന്നത്. പാരിസില്‍നിന്നും സഹാറ മരുഭൂമി വഴി സെനഗലിലേക്കായിരുന്നു ആദ്യയാത്ര. മധ്യപൂർവേഷ്യ ഇതാദ്യമായാണ് ദാക്കർ റാലിക്ക് ട്രാക്കൊരുക്കിയത്. അപ്രതീക്ഷിതമായാണ് ഇൗ അവസരം സൗദി അറേബ്യക്ക് ലഭിച്ചത്. മരുഭൂമിയിലൂടെ ആയതിനാൽ ഇതുവരെ നടന്ന ദാക്കര്‍ റാലിയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രാക്കാണ് സൗദിയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.