സൗദിയില്‍ ചൊവ്വാഴ്ച ആറ് മരണം, രോഗികൾ 1,147
text_fieldsറിയാദ്: ആരോഗ്യവകുപ്പ് ഫീൽഡ് സർവേ ശക്തമാക്കിയതോടെ സൗദി അറേബ്യയിൽ രോഗബാധിത രുടെ എണ്ണം ഗണ്യമായി ഉയരുന്നു. പുതുതായി 1,147 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ വൈറസ് ബാധിതരുടെ എണ്ണം 11,631 ആയി. ചൊവ്വാഴ്ച ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 109 ആയി.
പുതുതായി 150 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,640 ആയി. 9,882 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 81 പേരാണ് ഗുരുതരാവസ്ഥയിൽ. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്ന് നടത്തിയ പരിശോധനയിലൂടെയാണ് രോഗബാധിതരായിട്ടും പുറത്തുപറയാതിരുന്ന നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞത്. അഞ്ച് ദിവസം മുമ്പ് ആരംഭിച്ച ഫീൽഡ് സർവേയിലൂടെ അഞ്ച് ലക്ഷം പേരെ പ്രഥമിക പരിശോധനക്ക് വിധേയമാക്കാൻ കഴിഞ്ഞു.
രണ്ട് ലക്ഷത്തിലേറെ പി.സി.ആർ പരിശോധന (ലാബ് ടെസ്റ്റ്) നടത്തി. വരും ദിവസങ്ങളിലും ഫീൽഡ് സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ് രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പതിവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
െചാവ്വാഴ്ച മരിച്ച ആറുപേരിൽ അഞ്ചും സ്വദേശി പൗരന്മാരാണ്. ഒരു വിദേശിയും. മക്കയിൽ മൂന്നും റിയാദിൽ രണ്ടും ജിദ്ദയിൽ ഒരാളും മരിച്ചു.
മരിച്ചവർ 49നും 87നും ഇടയിലുള്ളവരാണ്. ചൊവ്വാഴ്ച കണ്ടെത്തിയ 1,147 രോഗികളിൽ 868 പേരെ ആരോഗ്യവകുപ്പിെൻറ ഫീൽഡ് സർവേയിലൂടെ കണ്ടെത്തിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.