രോഗബാധിതരുടെ അനുഭവങ്ങൾ: രോഗം വന്ന വഴിയറിയാതെ കോവിഡ് ബാധിതർ
text_fieldsദമ്മാം: കോവിഡ് 19നെ പ്രതിരോധിക്കാൻ സമൂഹ വ്യാപനത്തിൽ നിന്ന് അകന്നു നിൽക്കണമെന്ന അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ അനുഭവങ്ങൾ. കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടും അപൂർവമായി നടത്തിയ ചില സന്ദർശനങ്ങളാകാം തങ്ങൾക്ക് രോഗം തന്നതെന്ന നിഗമനത്തിലാണിവർ. മറ്റു ചിലർക്ക് തങ്ങൾക്കെങ്ങനെ രോഗം പടർന്നു എന്ന് വിവരിക്കാനേ സാധിക്കാത്ത അവസ്ഥയിലും. ഏതു സമയവും ഏതു വഴിയിലും അപകടം പതിയിരിക്കുന്നു എന്ന സന്ദേശമാണ് അനുഭവസ്ഥർ പകരുന്നത്. ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശി തെൻറ അനുഭവം വിവരിക്കുന്നതിങ്ങനെ:
പ്രമുഖ കമ്പനിയിലെ ക്വാളിറ്റി എൻജിനീയറായി ജോലിനോക്കുന്ന താൻ മാസ്കും ഗ്ലൗസും ധരിക്കാതെ ജോലിസ്ഥലത്തോ പുറത്തോ പോയിട്ടില്ലെന്ന് ഉറപ്പിച്ചുപറയുന്നു. ജോലികഴിഞ്ഞാൽ കഴിവതും മുറിയിൽ നിന്ന് പുറത്തിറങ്ങാറില്ല. വല്ലപ്പോഴും തൊട്ടടുത്തുള്ള ഹെപർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നത് മാത്രമാണ് പുറത്തേക്കുള്ള സഞ്ചാരം. ആസ്ത്മ രോഗത്തിന് മരുന്നുകഴിക്കുന്ന ഇദ്ദേഹത്തിന് ചെറിയ ചുമയും പനിയും കണ്ടപ്പോൾ ഡോക്ടറായ സഹോദരനാണ് നിർബന്ധപൂർവം പരിശോധനക്ക് പറഞ്ഞയച്ചത്. ആദ്യം സാധാരണ ചികിത്സ നൽകി പറഞ്ഞയക്കാൻ ശ്രമിച്ച ആശുപത്രി അധികൃതരോട് കോവിഡ് ടെസ്റ്റ് നടത്താൻ നിർബന്ധിക്കുകയായിരുന്നു. പിറ്റേദിവസം ഫലമറിയാൻ ആശ ുപത്രിയിൽ ബന്ധപ്പെട്ടപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അറിയുന്നത്. ആറുമണിക്കൂർ ഇടവിട്ട് കടുത്ത പനി അനുഭപ്പെടാറുണ്ടായിരുന്നു. പാരെസറ്റമോൾ ഗുളിക കഴിക്കുേമ്പാൾ കുറയും. പിന്നെ തൊണ്ട വരണ്ട കടുത്ത ചുമ. പിറ്റേദിവസം മുതൽ വയറിളക്കവും ശക്തിയായി.
ഇതിനൊന്നും പ്രത്യേകം ചികിത്സകളില്ലായിരുന്നു. ചൂടുവെള്ളം കൂടിക്കുകയും നന്നായി ആഹാരം കഴിച്ച് ആരോഗ്യം നിലനിർത്തുകയും മാത്രമാണ് ചെയ്യുന്നത്. ക്രമേണ േരാഗ ലക്ഷണങ്ങൾ കുറഞ്ഞുതുടങ്ങി. കൂടെ താമസിക്കുന്ന ആളും ഒപ്പം ജോലിചെയ്യുന്ന 12 പേരും ടെസ്റ്റ് നടത്തിയെങ്കിലും ഇവരുടെയൊക്കെ ഫലം നെഗറ്റിവായിരുന്നു. എന്നാൽ 10 മിനിറ്റ് മാത്രം ദൂരം ആശുപത്രിയിൽ കൊണ്ടുപോയ ൈഡ്രവർക്ക് കോവിഡ് പകർന്നു. മറ്റൊരാൾക്ക് രോഗത്തിെൻറ ഒരടയാളവും ഇല്ലാതിരുന്നിട്ടും കൗതുകത്തിന് പരിശോധിച്ചപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. മുന്നറിയിപ്പുകളെ അവഗണിച്ച് ഗ്ലൗസും മാസ്കും ധരിക്കാതെ നടന്ന ചിലർക്ക് രോഗം പിടിപെട്ടതോടെയാണ് ഗൗരവം മനസ്സിലായത്. നിലവിലെ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർ തങ്ങളുടെ അനുഭവങ്ങൾ പാഠമാക്കണമെന്നാണ് നിലവിൽ ചികിത്സയിലുള്ളവരുടെ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.