കോവിഡ്: ദുരിതത്തിലായ തിരുനെൽവേലി സ്വദേശി നാടണഞ്ഞു
text_fieldsമദീന: കോവിഡ് വ്യാപനത്തിൽ ജോലി നഷ്ടപ്പെടുകയും വരുമാനമില്ലാതായതോടെ ആഹാരത്തിനുപോലും വിഷമിച്ച് ഒരു വർഷത്തിലധികം താമസസ്ഥലത്തു കഴിച്ചുകൂട്ടി ശാരീരികശോഷണം സംഭവിച്ച തമിഴ്നാട് തിരുനെൽവേലി സ്വദേശിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിെൻറ ഇടപെടലിലൂടെ നാടണയാനായി. അഞ്ചു വർഷമായി മദീനയിൽ ഈത്തപ്പഴക്കടയിൽ ജോലി ചെയ്തുവരുകയായിരുന്ന തിരുനെൽവേലി പാവനാശപുരം സ്വദേശിയായ മുഹമ്മദ് ഇസ്മാഈലി (28)നാണ് കോവിഡ് കാലത്ത് ഇത്തരമൊരു ദുര്യോഗം വന്നുപെട്ടത്.
അഞ്ചു വർഷംമുമ്പ് ജോലിക്കുവന്നശേഷം ഇതേവരെ അവധിയിൽ പോകാൻ മുഹമ്മദ് ഇസ്മാഇൗലിന് സാധിച്ചിട്ടില്ല. അതിനിടക്കാണ് കോവിഡ് മഹാമാരി മൂലം ജോലിചെയ്തിരുന്ന സ്ഥാപനം അനിശ്ചിതമായി പൂട്ടുന്നതും ഇസ്മാഇൗലടക്കമുള്ള ജോലിക്കാരുടെ കഷ്ടപ്പാട് ആരംഭിക്കുന്നതും. ശമ്പളമായി ലഭിച്ചിരുന്ന പണം മിച്ചംവെച്ചിരുന്നതുകൊണ്ട് കുറച്ചുനാൾ കഴിച്ചുകൂട്ടി.
അത് തീർന്നതോടെ ഭക്ഷണത്തിനുപോലും പണമില്ലാതാവുകയും സമയത്തിന് ആഹാരം കഴിക്കാനില്ലാതെയുമായി. ഓരോ ദിവസവും ഒരുനേരം മാത്രം എന്തെങ്കിലും കഴിച്ചാണ് മാസങ്ങളോളം ജീവിച്ചത്. ഇതിനിടെ കൂടെ താമസിച്ചിരുന്ന മറ്റൊരു ജോലിക്കാരൻ താമസം മാറി പോവുകയും ചെയ്തു. മറ്റാരോടും ചോദിക്കാനും പറയാനുമില്ലാതെ മാസങ്ങളോളം കഴിയുകയും ഭക്ഷണത്തിെൻറ കുറവുമൂലം ശാരീരികമായി ശോഷിക്കുകയും രോഗാതുരനാവുകയും ചെയ്തു.
വിഷയം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ്നാട് സ്റ്റേറ്റ് വളൻറിയർമാരായ മുഹമ്മദ് ആഷിഖ് തിരുവാരൂർ, മുഹമ്മദലി, സോഷ്യൽ ഫോറം മദീന ബ്ലോക്ക് സെക്രട്ടറി റഷീദ് വരവൂർ എന്നിവർ ചേർന്ന് മുഹമ്മദ് ഇസ്മാഇൗലിനെ കണ്ടെത്തി രണ്ടുമാസത്തോളം ചികിത്സയും പരിചരണവും നൽകി. അസുഖവും ശാരീരിക അസ്വസ്ഥകളും ഏറക്കുറെ ഭേദമായ മുഹമ്മദ് ഇസ്മാഇൗലിെൻറ കുടുംബവുമായി ബന്ധപ്പെടുകയും തുടർചികിത്സക്കും കുടുംബത്തോടൊപ്പം കഴിയാനും നാട്ടിലേക്കയക്കാനുള്ള ഏർപ്പാടുകളും ചെയ്തു. യാത്രാരേഖകളും മറ്റും ശരിയാക്കി നൽകി കഴിഞ്ഞദിവസം ജിദ്ദയിലെത്തിച്ച് ചെന്നൈയിലേക്കുള്ള വിമാനത്തിൽ സോഷ്യൽ ഫോറം വളൻറിയർമാർ മുഹമ്മദ് ഇസ്മാഇൗലിനെ നാട്ടിലേക്ക് യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.