കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ ദമ്മാമിൽ മരിച്ചു
text_fieldsദമ്മാം: കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ ദമ്മാമിൽ മരിച്ചു. കൊല്ലം, മലപ്പുറം സ്വദേശികളാണ് മരിച്ചത്.
കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46) ആണ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. 10 വർഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ന്യുമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് വെൻറിലെറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അന്ത്യം.
ഭാര്യ: നാസില. മക്കൾ: സൈദാലി, ഷഹന, ഫാരിസ്.
മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്റഫ് (51) ദമ്മാം സെൻട്രൽ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 10ഒാടെയാണ് മരിച്ചത്. 22 വർഷമായി അൽഖോബാറിൽ സൂപർമാർക്കറ്റ് നടത്തുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ജ്വരബാധയെ തുടർന്നാണ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ന്യുമോണിയയെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്ല, മുഹമ്മദ് അർഷാദ്.
ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഇഖ്ബാൽ ആനമാങ്ങാടിെൻറ നേതൃത്വത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.