Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 12:07 PM GMT Updated On
date_range 20 Oct 2017 12:07 PM GMTകോൺസുലേറ്റ് സംഘം ബീഷ, തത്ലീസ് ജയിൽ സന്ദർശിച്ചു
text_fieldsbookmark_border
ബീഷ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ബീഷ, തത്ലീസ് ജയിലുകളിലും ബീഷ തർഹീലിലും സന്ദർശനം നടത്തി. വൈ.കോൺസൽ എസ്.എൽ മീണ, കമ്യൂണിറ്റി വെൽെഫയർ ഓഫീസർ ജീലാനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് കോൺസുലേറ്റ് സംഘം പ്രദേശത്ത് സന്ദർശനം നടത്തുന്നത്. ബീഷ ജയിൽ മേധാവി അഹമദ് നാസർ ഷഹറാനിയുമായും തർഹീൽ മേധാവി അബ്ദുൽ അസീസ് ഷഹറാനിയുമായും സംഘം കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് നാമമാത്രമായ ഇന്ത്യക്കാർ മാത്രമെ ബിഷ,തത്ലീസ് ജയിലുകളിലുള്ളൂവെന്നും ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാറുണ്ടെന്നും ഇരുമേധാവികളും സംഘത്തെ അറിയിച്ചു. തർഹീലിലുള്ള മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലയച്ചിട്ടുണ്ട്. നിലവിൽ ബിഷ ജയിലിൽ ഏഴും (തമിഴ്നാട് 4, ബീഹാർ 2, യു.പി 1) തത്ലീസിൽ നാലും ഇന്ത്യക്കാർ മാത്രമാണുള്ളത്. അതിൽ ശിക്ഷാ കാലാവധി കഴിഞ്ഞവരെ പെട്ടെന്നു തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ സംഘത്തിന് ഉറപ്പു നൽകി. ഇന്ത്യൻ സമൂഹത്തോടുള്ള ഹൃദ്യമായ സമീപനത്തിന് കോൺസുലേറ്റ് സംഘം അധികൃതർക്ക് നന്ദി അറിയിച്ചു. ജീവകാരുണ്യ സാമൂഹിക സേവനങ്ങളിൽ കോൺസുലേറ്റിെൻറ വെൽെഫയർ വളണ്ടിയർമാരുടെ സേവനം പ്രശംസനീയമാണെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം പ്രവാസി ഇന്ത്യക്കാരുടെ നിയമപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും അധികൃതർ പറഞ്ഞു. മേഖലയിലെ സാമൂഹിക പ്രവർത്തകനും തത്ലീസ് മലയാളി സമാജം സെക്രട്ടറിയുമായ നാസർ മാങ്കാവ്, സുലൈമാൻ കൂട്ടിലങ്ങാടി എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story