Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകർഫ്യൂവിൽ രാജ്യം:...

കർഫ്യൂവിൽ രാജ്യം: പ്രധാന നഗരങ്ങളിൽ 24ഉം മറ്റിടങ്ങളിൽ 15ഉം മണിക്കൂർ

text_fields
bookmark_border
കർഫ്യൂവിൽ രാജ്യം: പ്രധാന നഗരങ്ങളിൽ 24ഉം മറ്റിടങ്ങളിൽ 15ഉം മണിക്കൂർ
cancel

റിയാദ്: കോവിഡ് ഭീഷണി കനത്തതോടെ രാജ്യം ഏതാണ്ട് പൂർണമായ കർഫ്യൂവിലായി. പ്രധാന ന ഗരങ്ങളിൽ 24ഉം മറ്റിടങ്ങളിൽ 15ഉം മണിക്കൂറാക്കി നിരോധനാജ്ഞയുടെ സമയം നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയാണ് കർഫ്യൂവിെൻറ കാലാവധി. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റ ാൻ, ഹുഫൂഫ്, ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അൽഖോബാർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ 24 മണിക് കൂറായി ആഭ്യന്തര മന്ത്രാലയം ദീർഘിപ്പിച്ചത്. ഇൗ സ്ഥലങ്ങളല്ലാത്ത ബാക്കി മുഴുവൻ പ്രദേശങ്ങളിലും 15 മണിക്കൂറാണ്. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പിറ്റേന്ന് രാവിലെ ആറുവരെ നിരോധനാജ്ഞയാണ്. ഇൗ സമയത്ത് ആരും പുറത്തിറങ്ങാൻ പാടില്ല.


വാഹനങ്ങൾ ഒാടരുത്. നിരോധനാജ്ഞയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ ആ പ്രദേശം വിട്ട് സഞ്ചരിക്കാൻ പാടില്ല. പുറത്തുള്ളവർ ആ നഗരപരിധികളിലേക്കും മേഖലകളിലേക്കും പ്രവേശിക്കാനും പാടില്ല. പരമാവധി വീടുകളിൽ തന്നെ കഴിയണം. ഭക്ഷണം, ആതുരശുശ്രൂഷ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. മുഴുവൻ സമയ കർഫ്യൂവുള്ള സ്ഥലങ്ങളിൽ രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിൽ മാത്രമാണ് ഇതിന് അനുമതി. ഇൗ സമയത്ത് വാഹനത്തിൽ സഞ്ചരിക്കാം. പക്ഷേ, വാഹനം ഒാടിക്കുന്നയാളോടൊപ്പം ഒരാൾ കൂടി മാത്രമേ പാടുള്ളൂ.


ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ് സ്േറ്റാറുകൾ, ബാങ്കുകൾ, മെയിൻറനൻസ് സർവിസസ്, പ്ലംബിങ് ടെക്നീഷ്യന്മാർ, എയർകണ്ടീഷൻ ടെക്നീഷ്യന്മാർ, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും മാത്രം നിരോധനാജ്ഞ ബാധകമാവില്ല. ഇൗ രംഗങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡും ആവശ്യമായ മറ്റ് രേഖകളും കൈയിൽ കരുതിയ ശേഷം മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. 15 മണിക്കൂർ കർഫ്യൂ ഉള്ള സ്ഥലങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മുൻകൂർ അനുമതി വാങ്ങി ചികിത്സക്കും കാറ്ററിങ് സർവിസിെൻറ ഭക്ഷണ വിതരണത്തിനും രാത്രി 10 വരെ പുറത്തുപോകാം. കോവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരന്തരം നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് നടപടികളിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കും. സമ്പൂർണ നിരോധനാജ്ഞ ആവശ്യമായ സാഹചര്യമാണ് നിലവിൽ. രാജ്യത്തുള്ള മുഴുവനാളുകളും വീടുകളിൽ കഴിയണം. പുറങ്ങിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്യരുത്. ഭക്ഷണം, ചികിത്സ പോലുള്ള ആവശ്യങ്ങൾക്ക് പുറത്തിറങ്ങുേമ്പാഴും കൂട്ടമായി സഞ്ചരിക്കരുത്. കുട്ടികൾ ഒരുകാരണവശാലും പുറത്തുവരരുത്.എല്ലാവരും ക്വാറൻറീൻ സ്വയം പരിശീലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscarfew
News Summary - carfew-saudi-gulf news
Next Story