Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

അപ്രതീക്ഷിതമായിരുന്നെങ്കിലും കർഫ്യൂവിൽ അച്ചടക്കംപാലിച്ച് ജനം

text_fields
bookmark_border
അപ്രതീക്ഷിതമായിരുന്നെങ്കിലും കർഫ്യൂവിൽ അച്ചടക്കംപാലിച്ച് ജനം
cancel
camera_alt24 ??????????? ???????????????? ???????

ദമ്മാം: തിങ്കളാഴ്ച രാത്രിയിൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട 24 മണിക്കൂർ കർഫ ്യൂവിൽ കിഴക്കൻ പ്രവിശ്യയിലെ ജനങ്ങളും ആദ്യം ഒന്ന് പരിഭ്രമിച്ചു. ഭക്ഷണവും വെള്ളവും ആ വശ്യത്തിന് ശേഖരിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവർ ആശങ്കയിലായി. എന്നാൽ, രാവി ലെ ആറ് മുതൽ ഉച്ചക്കുശേഷം മൂന്നുവരെ തൊട്ടടുത്തുള്ള കടകളിൽനിന്ന് ഭക്ഷണ സാധനങ ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങാമെന്നും അതിനായി മാത്രം പുറത്തുപോകാം എന്നും അറിഞ്ഞതോടെ സമാധാനമായി. ചൊവ്വാഴ്ച പുലർച്ച മുതൽതന്നെ നിത്യോപയോഗ സാധനങ്ങളുടെ മൊത്ത വിതരണ കേന്ദ്രങ്ങളിലും ൈഹപർമാർക്കറ്റുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളില്ലാതെ വന്നവർ സാധനങ്ങൾ തലച്ചുമടായി നടന്നുപോകുന്നതും കാണാമായിരുന്നു. ദമ്മാമിലെ മിക്ക റോഡുകളിലും പൊലീസ് പരിശോധനകേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. ഓരോവാഹനവും പരിേശാധിക്കുകയും ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി പരിധി വിട്ടല്ല സഞ്ചരിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനുശേഷം മാത്രമേ യാത്ര തുടരാൻ അനുവദിച്ചുള്ളൂ.


എന്നാൽ, ഇത്തരം ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും അനാവശ്യമായി പുറത്തിറങ്ങി സഞ്ചരിക്കരുതെന്നും എല്ലാവരും ഒരുമിച്ച് നിന്നാലേ മഹാമാരിയെ തോൽപിക്കാനാവൂ എന്നും പൊലീസുകാർ ആളുകളെ ഉപദേശിക്കുന്നുണ്ടായിരുന്നു. പരിധി ലംഘിച്ച പലർക്കും പിഴ കിട്ടുകയും ചെയ്തു. തുറന്നുവെച്ച ചില ഹോട്ടലുകളും ബൂഫിയകളും പൊലീസെത്തി അടപ്പിച്ചു. ദമ്മാം െടായോട്ടയിലെ മാംസ, മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ വലിയ തിരക്കുകൾ അനുഭവപ്പെട്ടു.
ആരോഗ്യമന്ത്രാലയത്തിെൻറ പ്രവർത്തകർ ഇവിടങ്ങളിലെ സ്ഥതിഗതികൾ വീക്ഷിക്കുകയും സുരക്ഷ ക്രമീകരണങ്ങളിൽ അൽപമെങ്കിലും വീഴ്ച വരുത്തുന്ന കടകളെ അപ്പോൾതന്നെ അടപ്പിക്കുകയും ചെയ്തു. എല്ലാ കടകൾക്കും ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിച്ചിരുന്നു. ഗ്ലൗസും മാസ്ക്കും ധരിച്ച് മാത്രമേ ഉപഭോക്താക്കളെ കടകളിൽ കയറ്റാവൂ എന്നും ആരോഗ്യപ്രവർത്തകർ നിർദേശിച്ചു.


ദമ്മാമിൽ താമസമാക്കിയ പലരും ജോലിയുടെ ഭാഗമായി ഹർദ്, റാസൽഖൈർ, ഫദ്ലി തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയിരുന്നു. തിരിച്ചു വരുന്നതിന് കമ്പനി മുഖേന പൊലീസിെൻറ പ്രത്യേക അനുമതിപത്രത്തിനായി കാത്തുനിൽക്കുകയാണ് പലരും. കർഫ്യൂ 24 മണിക്കൂറായി ദീർഘിപ്പിച്ചതിെൻറ ആദ്യ ദിവസം സുരക്ഷ ഉദ്യോഗസ്ഥർ ചില വിട്ടുവീഴ്ചകൾ നൽകിയെങ്കിലും വരും ദിവസങ്ങളിൽ ഈ ഇളവുകളും ഇല്ലാതാകും എന്നാണ് ലഭ്യമാകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscarfew
News Summary - carfew-saudi-gulf news
Next Story