Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിശ്ചലരാവിൽ...

നിശ്ചലരാവിൽ യാംബു വ്യവസായ നഗരവും

text_fields
bookmark_border
നിശ്ചലരാവിൽ യാംബു വ്യവസായ നഗരവും
cancel
camera_alt????????????????? ??????????? ?????? ???? ?????? ??????????????????

യാംബു: കോവിഡ് വ്യാപനത്തിന് തടയിടാൻ തിങ്കളാഴ്ച ആരംഭിച്ച കർഫ്യൂ വ്യവസായ നഗരിയിലും പൂർണം. പൊലീസ് അറിയിപ്പ് പ്രകാരം വൈകീേട്ടാടെ ആളുകൾ മുഴുവൻ താമസസ്ഥലങ്ങളിൽ കയറി. കടകൾ അടഞ്ഞുകിടന്നു. തിരക്കു പിടിച്ച നഗരിയിലെ റോഡുകളും പൂർണമായും വിജനമായി. കർഫ്യൂ നിരീക്ഷണത്തിന് പൊലീസും മറ്റു സുരക്ഷ വിഭാഗങ്ങളും രംഗത്തിറങ്ങിയിരുന്നു. വൈറസ് പ്രതിരോധത്തിനായി വീട്ടിലിരിക്കണമെന്ന ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിക്കാൻ ആളുകൾ സ്വയമേവ തയാറായി എന്നാണ് നഗരിയിലെ രാത്രിക്കാഴ്‌ച ബോധ്യപ്പെടുത്തുന്നത്.

യാംബു ടൗൺ, റോയൽ കമീഷൻ, യാംബു അൽനഖ്‌ൽ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം കാൽനടക്കാരും വാഹനങ്ങളുമില്ലാതെ വിജനമായിരുന്നു. വൈറസ് വ്യാപനം ഇല്ലാതാക്കാൻ പഴുതടച്ച നടപടികൾ സ്വീകരിക്കാൻ അധികൃതർ കാണിക്കുന്ന ജാഗ്രതയിൽ സ്വദേശികളും വിദേശികളും ഒരുപോലെ പിന്തുണ നൽകുന്നുണ്ട്. വിവിധ മൊബൈൽ കമ്പനികൾ വഴി ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളും എത്തുന്നുണ്ട്. ‘ഖല്ലിക് ബിൽ ബൈത്ത്’ (വീട്ടിൽ അടങ്ങിയിരിക്കുക) തുടങ്ങിയ നിർദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതുകൊണ്ടുതന്നെ പലരും പുറത്തിറങ്ങാൻ മടിക്കുന്നതിനും റോഡുകളിലും തെരുവുകളിലും തിരക്ക് കുറയാനും കാരണമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscarfew
News Summary - carfew-covid-saudi-gulf news
Next Story