ഇടമുളക്കൽ പഞ്ചായത്തിേലക്ക് ദമ്മാമിൽ നിന്നൊരു സ്ഥാനാർഥി
text_fieldsദമ്മാം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രവാസി സാമൂഹിക പ്രവർത്തകയും സ്ഥാനാർഥി. കൊല്ലം ജില്ലയിലെ ഇടമുളക്കൽ പഞ്ചായത്ത് 6ാം വാർഡ് ഇടതുപക്ഷ സ്ഥാനാർഥിയാണ് ദമ്മാമിലെ പ്രവാസി വീട്ടമ്മ കൂടിയായ ആർ. സുഷമാദേവി.
ദമ്മാം നവോദയ കലാസാംസ്കാരിക വേദി സൈഹാത്ത് ഏരിയ ഘടകത്തിൽ ഒന്നരപ്പതിറ്റാണ്ടിലധികമായി സജീവപ്രവർത്തകയാണ് ഇവർ. സുഷമാദേവിയുടെ സ്ഥാനാർഥിത്വം സൈഹാത്തിലെ രാഷ്ട്രീയ ഭേദമന്യേയുള്ള മലയാളി പ്രവാസികൾക്കിടയിൽ ആവേശം തീർത്തിരിക്കുകയാണ്. സുഷമക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം സ്വരൂപിച്ച് നൽകിയതും സൈഹാത്തിലെ സഹപ്രവർത്തകരാണ്.
നവോദയ പ്രവർത്തകയായി കാഴ്ചവെച്ച പ്രവർത്തന മികവ് തന്നെയാണ് സുഷമയെ സ്ഥാനാർഥിയാക്കാൻ പാർട്ടിക്ക് ധൈര്യം നൽകിയത്. നവോദയ ൈസഹാത് ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ െറജി അഞ്ചലിെൻറ സഹധർമിണിയായ സുഷമ തെൻറ ജന്മസ്ഥലമായ അസുരമംഗലം ഉൾപ്പെടുന്ന വാർഡിലാണ് ജനവിധി തേടുന്നത്. നവോദയയിൽ സുഷമ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡൻറ്, കേന്ദ്ര ബാലവേദി രക്ഷാധികാരി, കേന്ദ്ര വനിത കൺവീനർ എന്നിവ. നിരവധി ശ്രദ്ധേയ കാമ്പയിനുകളുടെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. ദമ്മാം വനിത അഭയകേന്ദ്രത്തിലെ സ്ത്രീകൾക്ക് വസ്ത്രവും മരുന്നും എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് സുഷമ നേതൃത്വം വഹിച്ചു.
സ്ഥാനാർഥിത്വം ഉറപ്പായതോടെ സുഷമ പിന്തുണ ആവശ്യപ്പെട്ട് ആദ്യം ബന്ധപ്പെട്ടത് ൈസഹാത്തിലെ തെൻറ സഹപ്രവർത്തകരെ തന്നെയാണ്. പ്രവാസികൾക്കുള്ള അംഗീകാരം കൂടിയാണ് തെൻറ സ്ഥാനാർഥിത്വമെന്നും സുഷമ പ്രതികരിച്ചു. വിഭാഗീയതയില്ലാതെ മനുഷ്യനെ സേവിക്കാമെന്ന പാഠങ്ങൾ പഠിക്കാൻ പ്രവാസഭൂമിയോളം പറ്റിയ ഇടമില്ലെന്നാണ് തെൻറ അനുഭവമെന്നും സുഷമ പറഞ്ഞു. നിഷ്കാമമായി നാടിനെ സേവിക്കാനുള്ള പാഠങ്ങളാണ് താൻ ഇതുവരെ പഠിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. സുഷമയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് പിന്തുണയുമായി റെജിയും മറ്റ് സഹ പ്രവർത്തകരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സുഷമയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ൈസഹാത്തിലെ പഴയ സഹപ്രവർത്തരും സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം െകാഴുപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.